കൊച്ചി: സഹോദരൻ ജി.ഭുവനേശ്വരനെ കൊന്നത് കെ എസ് യു - ഡി എസ് യു പ്രവർത്തകർ ആണെന്നും മരണത്തിൽ കോൺഗ്രസിന് ഉത്തരവാദിത്തമുണ്ടെന്നും ജി.സുധാകരൻ. ന്യൂസ് മലയാളം ക്രോസ് ഫയറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ കോൺഗ്രസ് വർക്കിംഗ് കമ്മറ്റി കൂടിയല്ല ഭുവനേശ്വരനെ കൊന്നതെന്നും അന്ന് കോൺഗ്രസിൽ ഉണ്ടായിരുന്നവർ ഇപ്പോൾ ഇല്ലെന്നുമാണ് വിശദീകരണം.
സുധാകരന്റെ ആരോപണങ്ങളും വിമർശനങ്ങളും മുഖ്യമന്ത്രി തള്ളി. ആരോപണങ്ങൾ പുതിയ ക്യാംപിന്റെ ഭാഗമെന്ന് പിണറായി പ്രതികരിച്ചു.