ആഫ്രിക്കൻ വമ്പന്മാർ ഏഴാം മിനിറ്റിൽ ഏൽപ്പിച്ച ആ വലിയ ഷോക്കിൽ നിന്ന് ഇംഗ്ലീഷ് പട മോചിതരാകാൻ രണ്ടാം പകുതി തുടങ്ങി പിന്നേയും 35 മിനിറ്റ് കൂടി കാത്തിരിക്കേണ്ടി വന്നു. ഇതിനിടയിലും ഹാരി കെയ്നും ജൂഡ് ബെല്ലിങ്ഹാമും റാഷ്ഫോർഡുമൊക്കെ ഗോൾ നേടുന്നതിന് അടുത്ത് വരെ എത്തിയതാണ്. എന്നാൽ ഭാഗ്യവും അതിനേക്കാൾ ഉപരിയായി കോംഗോ ഗോളി ലയണൽ എംപാസിയുടെ മിന്നൽ സേവുകളുമാണ് ടീമിനെ രക്ഷിച്ചത്.