ഷുക്കൂർ വധക്കേസിൽ പി. ജയരാജനും ടി. വി. രാജേഷിനുമെതിരായ സിബിഐയുടെ ഗൂഡാലോചന കുറ്റം നിലനിൽക്കില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം. വി. ജയരാജൻ. ഇരുവരെയും കള്ളക്കേസിൽ കുടുക്കിയതാണെന്നും ജയരാജൻ പറഞ്ഞു. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ ഇപ്പോൾ ബിജെപിയിലാണ്. കേസിൽ നിയമപരമായി മുന്നോട്ട് പോകുമെന്നും എം. വി. ജയരാജൻ പറഞ്ഞു.
ഷുക്കൂർ വധക്കേസിൽ പി. ജയരാജനും ടി. വി. രാജേഷിനുമെതിരായ സിബിഐയുടെ ഗൂഡാലോചന കുറ്റം നിലനിൽക്കില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം. വി. ജയരാജൻ. ഇരുവരെയും കള്ളക്കേസിൽ കുടുക്കിയതാണെന്നും ജയരാജൻ പറഞ്ഞു. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ ഇപ്പോൾ ബിജെപിയിലാണ്. കേസിൽ നിയമപരമായി മുന്നോട്ട് പോകുമെന്നും എം. വി. ജയരാജൻ പറഞ്ഞു. റിട്ട. ഡിവൈഎസ്പി പി. സുകുമാരനാണ് അരിയില്‍ ഷുക്കൂര്‍, ഫസല്‍ കൊലക്കേസ് എന്നിവ അനേഷിച്ചത്. ബിജെപിയിൽ ചേർന്ന സുകുമാരനെതിരെ കഴിഞ്ഞ ദിവസം എം. വി. ജയരാജൻ വിമർശനം ഉന്നയിച്ചിരുന്നു.
Also Read; തൃശൂർ പൂരം കലക്കൽ വിവാദം; അന്വേഷണ റിപ്പോർട്ട് തട്ടിക്കൂട്ട്, അജിത് കുമാറിനെതിരെ സിപിഐ മുഖപത്രം
സുകുമാരന്‍ ഒടുവില്‍ ഏറ്റവും യോജിച്ച പാര്‍ട്ടിയില്‍ തന്നെയാണ് എത്തിയെനാണു എം. വി. ജയരാജൻ പരിഹസിച്ചത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ശരീരത്തിലടക്കം കമ്പികയറ്റുകയും നിരപരാധികളെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്ത ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാരനാണ് ബിജെപിയില്‍ ചേര്‍ന്ന സുകുമാരൻ എന്നും, കേസ് തെളിയിക്കാനാവാതെ വരുമ്പോഴാണ് കുറ്റാരോപിതരുടെ മേല്‍ ഇയാള്‍ മൂന്നാംമുറ പ്രയോഗിക്കുന്നതെന്നും ജയരാജൻ പറഞ്ഞിരുന്നു. രാഷ്ട്രീയ വിരോധമുള്ളവരെ വേട്ടയാടാനും കേസില്‍ കുടുക്കാനും തന്‍റെ ഔദ്യോഗിക പദവി ദുരുപയോഗിച്ച സുകുമാരൻ സര്‍വീസിലിരിക്കുന്ന കാലത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വിശ്വസ്തവിധേയനായിരുന്നുവെന്നും ജയരാജന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.