വയനാട് കളക്ടറേറ്റിൽ ജീവനക്കാരി ജീവനൊടുക്കാൻ ശ്രമിച്ചു. കളക്ടറേറ്റിലെ പ്രിൻസിപ്പൽ കൃഷി ഓഫിസിൽ ക്ലർക്കായ യുവതി ഓഫീസ് ശുചിമുറിയിൽ വച്ച് കൈ ഞരമ്പ് മുറിച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. സഹപ്രവർത്തകൻ്റെ മാനസിക പീഡനം മൂലമാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് ഉയർന്നുവരുന്ന പ്രധാന ആരോപണം.
ജോയിൻ്റ് കൗൺസിൽ നേതാവായ പ്രജിത്ത് മാനസികമായി പീഡിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി യുവതി ഇൻ്റേണൽ കംപ്ലെയിൻ്റ് കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. ഈ പരാതി നിലനിൽക്കെ യുവതിയെ ക്രമവിരുദ്ധമായി സ്ഥലംമാറ്റിയെന്നും ആരോപണമുണ്ട്. യുവതിയുടെ പരാതിയിൽ ഇന്ന് വനിതാ കമ്മീഷൻ സിറ്റിംഗ് ഉണ്ടായിരുന്നു. ഈ സിറ്റിങ്ങിലും ജീവനക്കാരിയെ മോശമായി ചിത്രീകരിച്ചതിൽ മനംനൊന്താണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നും ആരോപണമുയരുന്നുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)