തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് Source: ANI
FACT CHECK

വിജയ് സർക്കാർ തടവുകാർക്കായുള്ള ചെലവ് വെട്ടിക്കുറച്ചു! സത്യമെന്ത്?

തമിഴ്‌നാട്ടിലെ ജയിലുകളിൽ 'ഇൻ-ഹൗസ് ബസാർ' പോലുള്ള സംവിധാനങ്ങൾ ടിവികെ സർക്കാർ പ്രഖ്യാപിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന തടവുകാർക്കായി മുടക്കുന്ന തുക തമിഴ്‌നാട് സർക്കാർ വെട്ടിക്കുറച്ചുവെന്ന തരത്തിൽ വ്യാജ പ്രചാരണം. തടവിൽ കഴിയുന്നവരെ പരിപോഷിപ്പിക്കുന്ന വിധമുള്ള അനാവശ്യ ചെലവുകൾ നിർത്തലാക്കിയെന്നും ഈ തുക സ്കൂൾ വിദ്യാർഥികളുടെ ക്ഷേമത്തിനായി വിനിയോഗിക്കാനാണ് വിജയ് സർക്കാരിന്റെ തീരുമാനം എന്നുമാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം. എന്നാൽ, സർക്കാർ ഇത്തരമൊരു ഉത്തരവിറക്കിയിട്ടില്ല.

അതേസമയം, സംസ്ഥാനത്തെ ജയിലുകൾ ആധുനികവത്കരിക്കാനുള്ള നടപടിക്രമങ്ങൾ നടത്തിവരികയാണ് ടിവികെ സർക്കാർ. കഴിഞ്ഞ മാസം പുഴൽ സെൻട്രൽ ജയിൽ സന്ദർശിച്ച ഊർജ-നിയമ വകുപ്പ് മന്ത്രി ആർ. നിർമൽകുമാർ, ജയിലുകൾ ഡിജിറ്റലൈസ് ചെയ്യാനുള്ള നടപടികൾ സർക്കാർ പരിശോധിച്ച് വരികയാണെന്ന് പറഞ്ഞിരുന്നു.

ജയിലുകളിൽ 'ഇൻ-ഹൗസ് ബസാർ' പോലുള്ള സംവിധാനങ്ങളും ടിവികെ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. തടവുകാർക്ക് ആവശ്യമായ പഴങ്ങളും മറ്റ് അനുവദനീയമായ സാധനങ്ങളും ജയിൽ വളപ്പിനുള്ളിൽ തന്നെ സംഭരിച്ച് വിതരണം ചെയ്യുന്ന സംവിധാനമാണ് 'ഇൻ-ഹൗസ് ബസാർ'. ജയിലുകളിലേക്ക് മയക്കുമരുന്നുകളും നിരോധിത വസ്തുക്കളും കടത്താൻ ഉപയോഗിക്കുന്ന വഴികൾ അടയ്ക്കുകയാണ് ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ജയിൽ സന്ദർശനത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. ഈ സംവിധാനം എത്രയും വേഗം പ്രാവർത്തികമാക്കാനാണ് ജയിൽ അധികൃതർക്ക് നൽകിയിരിക്കുന്ന നിർദേശം.

ജയിലിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ, മെച്ചപ്പെട്ട ജനറേറ്റർ സൗകര്യങ്ങൾ, നവീകരിച്ച മോണിറ്ററിങ് സംവിധാനങ്ങൾ എന്നിവ ഘട്ടം ഘട്ടമായി ഏർപ്പെടുത്താൻ ആവശ്യമായ സാമ്പത്തിക വിഹിതം സംസ്ഥാന ബജറ്റിൽ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചിരുന്നു.

SCROLL FOR NEXT