സുരേഷ് ഗോപി എംപി മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയെന്ന സംഭവത്തില്‍ അഭിപ്രായം പറയാനില്ലെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഇക്കാര്യങ്ങൾ സുരേഷ് ഗോപിയോട് തന്നെ ചോദിക്കണമെന്നും കൂടെ അഭിനയിച്ച കാലത്തും ഇന്നും സുരേഷ് ഗോപി നല്ല സുഹൃത്താണെന്നും കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു.
സുരേഷേട്ടാ എന്ന് വിളിച്ച് പുറകെ നടന്നാല്‍ കിട്ടുന്നത് വാങ്ങിക്കോളണമെന്നും കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു. മുനമ്പം വഖഫ് പരാമര്‍ശത്തില്‍ പ്രതികരണം തേടിയപ്പോഴായിരുന്നു 24 ന്യൂസ് ചാനലിലെ റിപ്പോര്‍ട്ടര്‍ അലക്സ് റാം മുഹമ്മദിനെ മുറിയിലേക്ക് സ്വകാര്യമായി വിളിച്ചു വരുത്തി സുരേഷ് ഗോപി ഭീഷണിപ്പെടുത്തിയത്.
ഒരു സ്വകാര്യ പരിപാടിയില്‍ ഉദ്ഘാടകനായാണ് തിരുവനന്തപുരത്ത് സുരേഷ് ഗാപിയെത്തിയത്. ഇതിനിടെയാണ് മുനമ്പം വഖഫ് പരാമര്‍ശത്തില്‍ പ്രതികരണം ആരാഞ്ഞത്. എന്നാല്‍ അപ്പോള്‍ ചോദ്യത്തിന് ഉത്തരം നല്കാന് സൗകര്യമില്ലെന്ന് പറഞ്ഞ് സുരേഷ് ഗോപി ഒഴിഞ്ഞു മാറി. ശേഷമാണ് മാധ്യമപ്രവര്‍ത്തകനെ മുറിയിലേക്ക് വിളിച്ചുവരുത്തിയത്.
ALSO READ: വഖഫ് പരാമർശത്തിൽ പ്രതികരണം തേടി; മാധ്യമപ്രവർത്തകനെതിരെ ഭീഷണിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി
മാധ്യമപ്രവര്‍ത്തകനെ വിളിച്ചുവരുത്തിയത് വീഡിയോയില്‍ പകര്‍ത്താന്‍ സുരേഷ് ഗോപിയുടെ ഗണ്മാന് ശ്രമിച്ചു. എന്നാല്‍ മറ്റ് മാധ്യമങ്ങളെ അകത്തേക്ക് വിളിക്കുമെന്ന് മാധ്യമപ്രവര്ത്തകന് പറഞ്ഞതോടെ മൊബൈല്‍ ഓഫ് ചെയ്യുകയായിരുന്നു. പാര്‍ലമെന്റില്‍ കാണിച്ചുതരാമെന്നും റിപ്പോര്‍ട്ടറോട് സുരേഷ് ഗോപി പറഞ്ഞു. എന്തിനാണ് അപമര്യാദയായി പെരുമാറുന്നതെന്ന ചേദ്യത്തിന് സുരേഷ് ഗോപി മറുപടി നല്‍കിയില്ല.
അതേസമയം സംഭവത്തില്‍ സുരേഷ് ഗോപിയുടെ പെരുമാറ്റം അങ്ങേയറ്റം അപലപനീയമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് തിരുവനന്തപുരം ജില്ലാ കമ്മിറ്റി പറഞ്ഞു. ചോദ്യത്തിന് ഉത്തരം നല്കാന് സൗകര്യമില്ലെന്ന് മാധ്യമപ്രവര്‍ത്തകനെ വ്യക്തിപരമായി വിളിച്ചു വരുത്തി എന്ന് പറയുന്നത് മാധ്യമസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റവും അവഹേളനവുമാണെന്നും പ്രസ്താവനയില്‍ പറയുന്നു.
കേന്ദ്രമന്ത്രിയില്‍ നിന്നുള്ള ഈ പ്രതികരണം ജനാധിപത്യ മര്യാദയ്ക്ക് ഭൂഷണമല്ല. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുള്ള ഇത്തരം പ്രവണതകള്‍ ഒഴിവാക്കണമെന്നും കേന്ദ്രമന്ത്രി പദവിക്കു യോജിച്ച തിരുത്തലിന് തയാറാകണമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷില്ലര്‍ സ്റ്റീഫനും, സെക്രട്ടറി അനുപമ ജി. നായരും ആവശ്യപ്പെട്ടു.