കോട്ടയം ജില്ലയില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി താലൂക്ക് ആസ്ഥാനങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.
ജില്ലാ കണ്‍ട്രോള്‍ റൂം, കളക്ടറേറ്റ് -94465 62236
താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍
കോട്ടയം- 85479 85727
ചങ്ങനാശേരി- 9496014587
മീനച്ചില്‍-9496686325
കാഞ്ഞിരപ്പള്ളി-9495265800
വൈക്കം- 9496174871
ഇടുക്കിയില്‍ കൺട്രോൾ റും നമ്പർ തുറന്നു;
ഫോണ്‍: 04862233111, 9383463036
പാലാ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനം ആരംഭിച്ചു. വെള്ളപ്പൊക്കവും മറ്റു പ്രകൃതിക്ഷോഭങ്ങളും മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ട സാഹചര്യത്തിലുള്ളവരുമായ എല്ലാ ആളുകളും ക്യാമ്പിൽ എത്തിച്ചേരണമെന്ന് നഗരസഭ അറിയിച്ചു.
ഫോണ്‍: 9946934202, 9895143097
ഇന്നത്തെ പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ല. പത്താംതരം പൊതുപ്രാഥമിക പരീക്ഷയുടെ മൂന്നും നാലും ഘട്ട പരീക്ഷ ഇന്ന് നടക്കും. അതേസമയം, മഴക്കെടുതി മൂലം പരീക്ഷ സെന്‍ററില്‍ എത്താന്‍ കഴിയാത്തവര്‍ക്കായി ഓഗസ്റ്റ് 22ന് പുനഃപരീക്ഷ നടത്തും.
ട്രോളിങ് നിരോധനം അവസാനിച്ചെങ്കിലും കൊല്ലത്ത് ബോട്ടുകൾ കടലിൽ ഇറങ്ങിയില്ല. ശക്തമായ കാറ്റും മഴയും ഉയർന്ന തിരമാലകളുമാണ് കാരണം. കടലിൽ ഇറങ്ങിയ ബോട്ടുകളെ കോസ്റ്റൽ പൊലീസ് തിരികെ വിളിച്ചു.
ജില്ലയുടെ തീര മേഖലകളിൽ ജാഗ്രത നിർദേശം. കിഴക്കൻ മലയോര മേഖലയിൽ നിന്ന് വെള്ളം ഒഴുകിയെത്തിയതോടെ പരവൂർ, താന്നി കായലുകളിൽ ജലനിരപ്പ് ഉയരുന്നു. കടലിൽ ഇറങ്ങിയ മറ്റിടങ്ങളിൽ നിന്നുള്ള ബോട്ടുകളെ തിരികെ വിളിച്ചു. ബോട്ടുകൾ കൊല്ലം പോർട്ടിൽ അടുപ്പിച്ചു.
മുതലപ്പൊഴിയിലെ അപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല. രക്ഷാപ്രവർത്തനം പ്രതിസന്ധിയിലായതോടെ നാട്ടുകാരുടെ പ്രതിഷേധം. ബന്ധുക്കൾ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ എത്തി പ്രതിഷേധിക്കുന്നു. ഇന്നലെയാണ് തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് അഞ്ചുതെങ്ങ് സ്വദേശികളായ ശ്രീജിത്ത്, ശ്രീമോൻ എന്നിവരെ കാണാതായത്. ഉയർന്ന തിരമാലയും കടലാക്രമണവും കാരണം രക്ഷാപ്രവർത്തനം ദുഷ്കരമാണ്. നാലംഗ സംഘത്തിൽ രണ്ടു പേർ രക്ഷപ്പെട്ടിരുന്നു.
കനത്ത മഴയെ തുടർന്ന് എച്ച്ഡിസി, ബിഎം പരീക്ഷകൾ മാറ്റിവെച്ചു. സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ഇന്നത്തെ എച്ച്ഡിസി, ബിഎം പരീക്ഷകളാണ് മാറ്റിവെച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കും.
പാലക്കാട്ടെ മലയോര മേഖലയിൽ സഞ്ചാരികൾക്ക് യാത്രാ നിയന്ത്രണം. മഴ ശക്തമായതിനെ തുടർന്നാണ് സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചത്. മലമ്പുഴയിലെ കവയിലും സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. മണ്ണാർക്കാട് കണ്ണംകുണ്ട് പാലം വെള്ളത്തിൽ മുങ്ങി.
ശക്തമായ മഴയെത്തുടര്‍ന്ന് നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകളും 20 സെ.മീ. വീതം തുറന്നു. നടപടി നെയ്യാർ ഡാമിലെ പരമാവധി ജലനിരപ്പ് 84.750 മീറ്ററിലെത്തിയ സാഹചര്യത്തിൽ. വൃഷ്ടി പ്രദേശത്ത് നീരൊഴുക്ക് ശക്തം. വനപ്രദേശങ്ങളിലും മഴ ശക്തമാണ്. നെയ്യാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
മലപ്പുറം വടക്കേമണ്ണയിൽ മണ്ണിടിച്ചിൽ. കോട്ടക്കൽ പാതയിൽ ഗതാഗതം തടസപ്പെട്ടു. പുലർച്ചെ റോഡിലേക്ക് മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു. മണ്ണ് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാൻ ഉള്ള ശ്രമം തുടരുന്നു.
ജില്ലയിൽ അതി ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (01.08.2026, ശനി) അവധിയായിരിക്കും. മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച യൂണിവേഴ്സിറ്റി, പി.എസ്.എസി. പരീക്ഷകൾ എന്നിവയ്ക്ക് മാറ്റമില്ല.
എറണാകുളം മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് മുന്നറിയിപ്പ് നില പിന്നിട്ടു. തൊടുപുഴയാറിൽ ജലനിരപ്പ് അപകടനില പിന്നിട്ടു. മണികണ്ഠൻചാൽ ചപ്പാത്ത് മുങ്ങി. മണികണ്ഠൻ ചാലിൽ റോഡിൽ വെള്ളം കയറി. കുട്ടമ്പുഴ, അട്ടിക്കളത്തും ഏതാനും വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിൽ.
കൊല്ലത്ത് കിഴക്കൻ മേഖലയിൽ ശക്തമായ മഴ. തിരുവനന്തപുരം ചെങ്കോട്ട പാതയിൽ, കുളത്തൂപ്പുഴ മുപ്പതടി പാലത്തിൽ വെള്ളം കയറി. മലയോര ഹൈവേയിൽ ഗതാഗതം തടസപ്പെട്ടു.
കുളത്തൂപ്പുഴ ചോഴിയക്കോട് മിൽപ്പാലം പ്രദേശത്ത് വീടുകളിലേക്ക് വെള്ളം കയറുന്നു. ഇവരെ താൽക്കാലികമായി മാറ്റി പാർപ്പിക്കുന്നതിനുള്ള നടപടികൾ തുടങ്ങി.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് പൊന്‍മുടി അടച്ചു. കല്ലാർ - പൊന്മുടി റോഡിൽ പന്ത്രണ്ടാം വളവിൽ മണ്ണിടിച്ചിൽ. ഇരുപത്തിരണ്ടാം വളവിന് അടുത്ത് ഇടിയ കോവിലിലാണ് മണ്ണിടിച്ചിൽ. ഇന്നലെ രാത്രി മലയോര മേഖലയിൽ ശക്തമായ മഴയെ തുടർന്നാണ് പൊന്മുടിയിൽ മണ്ണിടിച്ചിലുണ്ടായത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
കോഴിക്കോട് വിലങ്ങാട് മേഖലയിൽ ശക്തമായ മഴ. പുഴയിൽ ജലനിരപ്പ് ഉയരുന്നു. കുറ്റ്യാടി മലയോര മേഖലകളിൽ ശക്തമായ മഴ. തൊട്ടിൽപ്പാലം പുഴയിൽ മലവെള്ളപ്പാച്ചിൽ. കുറ്റ്യാടി ചുരം മേഖലയിൽ നിന്നും ഉത്ഭവിക്കുന്ന പട്ടിയാട്ട് പുഴയിൽ ശക്തമായ ഒഴുക്ക്. തൊട്ടിൽപാലം പുഴയോരങ്ങളിലും, കടന്തറ പുഴയോരങ്ങളിലും താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം.
കോഴിക്കോട് ചാലിയത്ത് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. 17 പേരാണ് ബോട്ടിലുണ്ടായിരുന്നത്.
കനത്ത മഴയെയും അമിതമായ വെള്ളപ്പൊക്കത്തെയും തുടർന്ന് മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധിച്ച് ഇന്ന് നടത്താനിരുന്ന മുഴുവൻ മത്സരങ്ങളും മാറ്റിവെച്ചതായി സംഘാടകർ അറിയിച്ചു.
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിതീവ്രമഴ തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ ആറ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു... ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. വയനാട് ,ഇടുക്കി, പത്തനംതിട്ട , കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മലയോര മേഖലയിലുണ്ടായ അതിശക്തമായ മഴയെത്തുടർന്ന് ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഉരുൽപൊട്ടലുണ്ടായത്. ഇടുക്കിയിലും പത്തനംതിട്ടയിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തു, ഒരാളെ കാണാതായിട്ടുണ്ട്.
കോട്ടയം പൂഞ്ഞാര്‍ പയ്യാനിത്തോട്ടം മണപ്പാട്ട് ജോണിയുടെ മകൻ ജോസഫിൻ, വൈക്കം സ്വദേശിയായ പ്രഭാകരൻ നായർ എന്നിവരാണ് മരിച്ചത്. വീടിനു മുകളില്‍ മണ്ണു വീണായിരുന്നു ജോസഫിനിന്റെ മരണം. മണ്ണിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. അമ്മ ഗ്രേസിയെ കാണാതായി. ഇവർ രണ്ടുപേരുമാണ് വീട്ടിലുണ്ടായിരുന്നത്.
വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണാണ് ബന്ധുവായ പ്രഭാകരൻ നായരുടെ മരണം.