തൊടുപുഴയില്‍ രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍. ഇടവെട്ടിയിൽ ഇന്നുപുലർച്ചെയായിരുന്നു സംഭവം. ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി.എസ്. ഷിയാസ്, ആഷിക്, നിഹാൻ, ആർഷിദ് എന്നിവരാണ് തൊടുപുഴ പൊലീസിൻ്റെ പിടിയിലായത്. ഇവരിൽ നിന്ന് 18.18 ഗ്രാം എംഡിഎംഎ, 10 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവ കണ്ടെടുത്തു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലേക്ക് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചയാള്‍ കൂടിയാണ് ഷിയാസ്.
കൊല്ലത്ത് ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റ യുവാവിനെതിരെ ഗുരുതര ആരോപണങ്ങള്‍. നാല് വയസ്സുള്ള മകളുടെ ദൃശ്യങ്ങളും ഭര്‍ത്താവ് പകര്‍ത്തിയിരുന്നെന്നാണ് യുവതിയുടെ പരാതി. ഒന്നിലധികം ആളുകളുമായി കിടക്ക പങ്കിടാനും ഭാര്‍ത്താവ് നിര്‍ബന്ധിച്ചു. കൊല്ലത്തെ വിവാദ പങ്കാളി കൈമാറ്റ ദമ്പതികളുമായും ഭര്‍ത്താവിന് ബന്ധമുണ്ട്. നാട്ടിലും വിദേശത്തുമായാണ് കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ചിത്രീകരണം തടഞ്ഞപ്പോള്‍ ക്രൂരമായി മര്‍ദിച്ചു. ഭര്‍ത്താവിന് മറ്റു സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ പല സംഘങ്ങളോടും ബന്ധമുണ്ടെന്നും പറയുന്ന യുവതി വിവാഹ മോചന ഹര്‍ജിയും നല്‍കി.
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. മുന്നറിയിപ്പിന്റെ ഭാഗമായി കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ച യെല്ലോ അലർട്ട് തുടരുകയാണ്. ജാർഖണ്ഡിനും വടക്കൻ ഗംഗാതീര പശ്ചിമ ബംഗാളിന്റെ സമീപ പ്രദേശങ്ങൾക്കും മുകളിൽ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമാണ് മഴ തുടരുന്നത്. അതേസമയം നാളെ എവിടെയും മഴമുന്നറിയിപ്പില്ല. ഇന്ന് മഴയ്‌ക്കൊപ്പം 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കൂടാതെ കേരളതീരത്ത് കള്ളകടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. എന്നാൽ കേരളം, കർണാടക, ലക്ഷ്വദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
അഭിമന്യു വധക്കേസിൽ വിചാരണയുടെ സമയക്രമവും, വിസ്തരിക്കേണ്ട സാക്ഷികളുടെ പട്ടികയും, എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് തീരുമാനിക്കും. ഇന്നലെ കേസ് പരിഗണിച്ചെങ്കിലും വിചാരണ തീയതി തീരുമാനിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു . ഇന്ത്യൻശിക്ഷാനിയമത്തിലെ 323-ാംവകുപ്പ് ഉൾപ്പെടുത്തിയ അധിക കുറ്റപത്രം പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായ പ്രതികളെ കഴിഞ്ഞയാഴ്ച്ച വായിച്ചുകേൾപ്പിച്ചിരുന്നു. വിചാരണ നാലുമാസത്തിനകം പൂർത്തിയാക്കാനാണ് ഹൈക്കോടതി നിർദേശം. സമൻസുകളിൽ തുടർച്ചയായി പ്രതികൾ ഹാജരാകാതിരുന്നതിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തൃശൂരില്‍ തുടക്കം. വിവിധ ജില്ലകൾ പിന്നിട്ട് പതാക - കപ്പി - കൊടിമരജാഥകൾ വൈകിട്ട് തൃശൂർ നഗരത്തിൽ സംഗമിക്കും.. വൈകീട്ട് അഞ്ചിന് സ്വാഗത സംഘം ചെയർമാൻ കെ.വി. അബ്ദുൾ ഖാദർ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് ഔദ്യോഗിക തുടക്കമാകും. നാളെ മുതൽ 22 വരെ നാല് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ 615 പ്രതിനിധികളാവും പങ്കെടുക്കുക. 20ന് രാവിലെ സമ്മേളന നഗരിയായ റീജിയണല്‍ തിയറ്ററിൽ പ്രതിനിധി സമ്മേളനം നടന്‍ പ്രകാശ് രാജ് ഉദ്ഘാടനം ചെയ്യും.. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വിഗോവിന്ദന്‍, എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷ് അടക്കമുള്ളവർ സമ്മേളനത്തിൻ്റെ ഭാഗമാകും.
ശബരിമല നെയ്യ് വിതരണത്തിലെ വിവാദത്തിനു പിന്നാലെ മിൽമയിൽ പാൽക്കുപ്പി ടെണ്ടർ അഴിമതിയെന്ന് ആരോപണം. മിൽമയ്ക്ക് പാൽക്കുപ്പി വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാർ ഏകപക്ഷീയമായി റദ്ദാക്കിയതിലാണ് അഴിമതി ആരോപണം ഉയർന്നിരിക്കുന്നത്. ചെറിയ തുകയ്ക്ക് കുപ്പികൾ വിതരണം ചെയ്യുന്ന കമ്പനിയായ ക്ലിയർപെറ്റിനെ മാറ്റി ഉയർന്ന തുകയ്ക്ക് കുപ്പികൾ നൽകുന്ന, തമിഴ്നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടി.പി.എ.സി സ്കൈപെറ്റിന് കരാർ നൽകിയെന്നാണ് ആരോപണം. ഏകപക്ഷീയ നടപടിയെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യാനാണ് ക്ലിയർപെറ്റ് കമ്പനിയുടെ തീരുമാനം..