ആലപ്പുഴ ഇഎസ്ഐ കടപ്പുറത്ത് മത്സ്യബന്ധന വലയിൽ മൃതശരീരം കുടുങ്ങി. മത്സ്യബന്ധനത്തിന് പോയ ബോട്ടിൻ്റെ വലയിലാണ് മൃതശരീരം കുടുങ്ങിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രവാചകൻ എന്ന ബോട്ടിലെ തൊഴിലാളികളാണ് മൃതശരീരവുമായി തീരത്തേക്ക് എത്തിയത്.
വണ്ടാനം മെഡിക്കൽ കോളേജിൽ നിയമനത്തിന് കൈക്കൂലിയെന്ന ജി. സുധാകരൻ്റെ ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം നേതാവ് എച്ച്. സലാം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് നേരിട്ട് പരാതി നൽകി. കുടുംബശ്രീ വഴി രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങി നിയമനം നടന്നെന്നാണ് സുധാകരൻ്റെ ആരോപണം. 100 പേരെ നിയമിച്ചതായും സുധാകരൻ ആരോപിച്ചിരുന്നു. ഈ നിയമനങ്ങൾ അന്വേഷിക്കണമെന്നാണ് എച്ച്. സലാമിൻ്റെ പരാതി. അന്വേഷണം ഉടനുണ്ടാവുമെന്ന് വിജിലൻസ് മന്ത്രി ഉറപ്പ് നൽകി.
കൊഴിഞ്ഞാമ്പാറ വടകരപ്പതിയിലെ കൊലപാതകക്കേസിൽ മൂന്ന് പ്രതികൾക്കൂടി അറസ്റ്റിൽ. ആട്ടയാമ്പതി സ്വദേശികളായ മരിയാദാസ്, സ്‌റ്റീഫൻ, വിനീത് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കൊഴിഞ്ഞാമ്പാറ കാളവണ്ടിയോട്ടം പരിശീലനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്നാണ് യുവാവിനെ കൊലപ്പെടുത്തിയത്.
കൊല്ലത്ത് ഇന്നലെ കായലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം പാറശ്ശാല സ്വദേശി കിരണിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. കെട്ടിയിട്ടിരുന്ന മത്സ്യബന്ധന ബോട്ടിൽ നിന്ന് കായലിൽ വീഴുകയായിരുന്നു.
അടൂരിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. നഗരസഭ ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തുന്നത്. പഴകിയ മീനും ഭക്ഷണവും പിടികൂടി. പരിശോധന തടസപ്പെടുത്താൻ ഹോട്ടലുകാരുടെ ശ്രമം നടക്കുന്നു.
ബിജെപി-യുവമോർച്ച പ്രവർത്തകക്കെതിരെ കേസിൽ പത്ത് പേർക്കെതിരെ കേസെടുത്ത് റെയിൽവേ പൊലീസ്. റെയിൽവേ സ്റ്റേഷനിൽ അതിക്രമിച്ച് കയറിയതിനാണ് കേസ്. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന് നേരെ കരിങ്കൊടി കാണിച്ചിരുന്നു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് കരിങ്കൊടി കാണിച്ചത്. വി.ഡി. സവർക്കർ വിവാദത്തിൻ്റെ പശ്ചാത്തലത്തിലാണ് കരിങ്കൊടി കാണിച്ചത്.
കോതമംഗലം കോട്ടപ്പടിയിൽ കാട്ടാനക്കൂട്ടമെത്തി കൃഷിയിടങ്ങൾ നശിപ്പിച്ചു. പുലർച്ചെ മൂന്ന് മണിയോടെയെത്തിയ കാട്ടാനക്കൂട്ടം വാവേലി സ്വദേശി പൗലോസിൻ്റെ പുരയിടത്തിലാണ് വ്യാപകമായി കൃഷി നാശം വരുത്തിയത്. വീടിനു സമീപം വരെയെത്തിയ ആനകൾ തെങ്ങ്, വാഴ, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവ തിന്നും, ചവിട്ടിമെതിച്ചും നശിപ്പിച്ചു. വിവരമറിയിച്ചതിനെ തുടർന്ന് ആർആർടി സംഘവും സ്ഥലത്തെത്തിയിരുന്നു.ആനപ്പേടി കാരണം വീട്ടിൽ കിടന്നുറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.