പതിനഞ്ചാം കേരള നിയമസഭയുടെ 12-ാം സമ്മേളനം ഇന്ന് അവസാനിക്കും. ശബരിമലയിലെ സ്പോട്ട് ബുക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിന് നിയമസഭയിൽ സർക്കാർ പരിഹാരം പ്രഖ്യാപിച്ചേക്കും. സ്പോട്ട് ബുക്കിങ് നിലനിർത്തണമെന്ന മുന്നണിക്കുള്ളിലെ ആവശ്യം സർക്കാർ അംഗീകരിക്കാനാണ് സാധ്യത. സബ്മിഷനായി വിഷയം വരുമെന്നാണ് സൂചന.
ALSO READ: ശബരിമലയില്‍ സ്പോട്ട് ബുക്കിങ് വേണമെന്ന് സിപിഎം; പാര്‍ട്ടി വിശ്വാസികള്‍ക്കൊപ്പം: എം.വി. ഗോവിന്ദന്
ഉപതെരഞ്ഞെടുപ്പുകൾക്ക് മുൻപുള്ള അവസാന നിയമസഭാ സമ്മേളനമായതിനാൽ, സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വിഷയമാകും പ്രതിപക്ഷം അടിയന്തര പ്രമേയമായി കൊണ്ടുവരിക. എക്സോലോജിക്-CMRL പണമിടപാട് വിവാദവും ചോദ്യോത്തരവേളയിൽ പ്രതിപക്ഷം ഉന്നയിക്കും.
സംസ്ഥാനത്തെ റോഡുകളുടെ നിലവാര തകർച്ചയും, വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിഷയങ്ങളും ശ്രദ്ധ ക്ഷണിക്കലായി വരും. കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ ഭേദഗതി ബില്ലടക്കം മൂന്ന് നിയമനിർമാണങ്ങളും ഇന്ന് സഭ പരിഗണിക്കുന്നുണ്ട്.