പാലക്കാട്: വാളയാർ ആൾക്കൂട്ടകൊലയിലെ മുഖ്യപ്രതി അടക്കം എട്ടു പ്രതികൾക്ക് ജാമ്യം. ഇതരസംസ്ഥാനത്തൊഴിലാളിയെ മർദിദിച്ച് കൊന്ന കേസിൽ മണ്ണാർക്കാട് എസ്‌സിഎസ്‌ടി സ്പെഷ്യൽ കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ ആകെ അറസ്റ്റിലായ ഒമ്പത് പേരിൽ എട്ടുപേർക്കും ജാമ്യം അനുവദിച്ചത് കർശന ജാമ്യ വ്യവസ്ഥകളോടെയാണ്.
മറ്റ് സാക്ഷികളെ സ്വാധീനിക്കരുത്, ജില്ല വിട്ട് പുറത്തു പോകരുതെന്നതുള്‍പ്പടെ വ്യവസ്ഥകളോടെയാണ് ജാമ്യം നൽകിയിരിക്കുന്നത്. മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ഡിസംബര്‍ 17 ന് ആയിരുന്നു ഛത്തീസ്ഗഢ് സ്വദേശി രാംനാരാണ്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ടത്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടപ്പോള്‍ മോഷണക്കുറ്റം ആരോപിച്ചായിരുന്നു മർദ്ദനം.