ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ഇടയാക്കിയ തെറ്റ് തിരുത്താൻ സിപിഐഎം. തെറ്റ് തിരുത്തൽ രേഖയ്ക്ക് അംഗീകാരം പോളിറ്റ്ബ്യൂറോ അംഗീകാരം നൽകി. അടുത്ത കേന്ദ്ര കമ്മിറ്റി യോഗം വിഷയം ചർച്ച ചെയ്യുമെന്ന് ജനറൽ സെക്രട്ടറി എം.എ. ബേബി അറിയിച്ചു.
കഴിഞ്ഞ 10 വർഷമായി കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയായിരുന്നു ഭരിച്ചത്. മൂന്നാംവട്ടവും അധികാരത്തിൽ വരുമെന്ന പ്രതീക്ഷയോടെയാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ കണക്കൂട്ടലുകളൊക്കെ പിഴച്ചു. തുടർഭരണം സ്വപ്നം കണ്ട സിപിഐഎമ്മിന് 35 സീറ്റുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്.