കേരളത്തെ വിറപ്പിച്ച വെടിക്കെട്ട് അപകടങ്ങൾ; ഇന്നും തീരാനോവായ 500 ഓളം ജീവനുകൾ 
KERALA

തൃശൂര്‍ വെടിക്കെട്ട് ദുരന്തം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

അപകടത്തിൽ സർക്കാരിന്റേയും ദേവസ്വം ബോർഡിന്റെയും വിശദീകരണവും ഹൈക്കോടതി തേടി

Author : ന്യൂസ് ഡെസ്ക്

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അപകടത്തിൽ സർക്കാരിന്റേയും ദേവസ്വം ബോർഡിന്റെയും വിശദീകരണവും ഹൈക്കോടതി തേടി. തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

ഏപ്രിൽ 21ന് ഉച്ചയ്ക്ക് ശേഷമാണ് മുണ്ടത്തിക്കോട് പടക്കപ്പുരയിൽ വൻ സ്ഫോടനം ഉണ്ടായത്. തൃശൂർ പൂരത്തിൻ്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന സ്ഥലത്തായിരുന്നു സ്ഫോടനം ഉണ്ടായത്. 17 പേരാണ് ദുരന്തത്തിൽ മരിച്ചത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

34 പേരാണ് അപകടസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നതെന്നാണ് ഡിജിപി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കിയത്. എന്നാൽ തൊഴിൽശാലയിൽ സൂക്ഷിക്കേണ്ടിയിരുന്ന രേഖകകൾ കത്തിപ്പോയതിനാൽ ആ സമയത്ത് എത്രപേരുണ്ടായിരുന്നെന്ന കാര്യം സ്ഥിരീകരിക്കാനായിട്ടില്ല.

SCROLL FOR NEXT