കെ. രാജൻ Source: Files
KERALA

വിമർശിക്കേണ്ടത് ഏതെങ്കിലും വ്യക്തിയെ അല്ല, തെരഞ്ഞെടുപ്പിൽ ഉണ്ടായത് ഇടതുപക്ഷത്തിന്റെ അന്ത്യം കുറിക്കാനുള്ള ആസൂത്രിത ശ്രമം: കെ. രാജൻ

വിശാലമായി പങ്കാളിത്തമുണ്ടാകണം എന്നതിനാലാണ് ഉപപ്രതിപക്ഷ നേതൃസ്ഥാനവേണമെന്ന ആവശ്യം ശക്തമാക്കിയത്

Author : ന്യൂസ് ഡെസ്ക്

എറണാകുളം: കമ്മ്യൂണിസ്റ്റ് പാർട്ടികൾ ആത്മപരിശോധനയ്ക്ക് വിധേയമാകേണ്ട സമയമാണിതെന്ന് മുൻമന്ത്രി കെ. രാജൻ. ഏതെങ്കിലും വ്യക്തിയെ അല്ല വിമർശിക്കേണ്ടത്. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ അന്ത്യം കുറിക്കാൻ ആസൂത്രിതശ്രമം ഉണ്ടായെന്നും കേരളത്തിൻ്റെ മതേതര മുഖം ഇല്ലാതാക്കാൻ ശ്രമം നടന്നെന്നും കെ. രാജൻ ഹലോ മലയാളം ലീഡേഴ്സ് മോർണിംഗിൽ പറഞ്ഞു.

"കുറച്ച് കഠിനമേറിയ തെരഞ്ഞെടുപ്പ് ഫലം തന്നെയായിരുന്നു ഇത്തവണത്തേത്. ഒരിക്കലും പ്രതീക്ഷിക്കാത്ത വിധത്തിൽ ഇടതുപക്ഷം പുറകോട്ട് പോയി. പക്ഷെ അങ്ങനെയൊരു തെരഞ്ഞെടുപ്പ് ഫലം ഉണ്ടായെന്ന് കരുതി മുഴുവൻ ചരിത്രവും അങ്ങനെയാണെന്ന് കരുതിയിരിക്കലല്ല കമ്മ്യൂണിസ്റ്റുകാരുടെ ചുമതല. ഇത്തരത്തിൽ ധാരാളമായ അനുഭവങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട്. പാർട്ടിയുടെ ഏറ്റവും താഴെയുള്ള ഘടകം മുതൽ സുധാര്യമായി മുൻവിധികളില്ലാതെ പരിശോധിച്ച് തിരുത്തും. തെറ്റുകൾ തിരുത്തി മുന്നോട്ട് പോകും. തിരിച്ചുവരും", കെ. രാജൻ്റെ വാക്കുകൾ.

പ്രതിപക്ഷ നേതാവാകുന്നത് പ്രതിപക്ഷത്ത് ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ പാർട്ടിയായ സിപിഎം ആണ് തീരുമാനിക്കേണ്ടതെന്നും അതിൽ തർക്കമില്ലെന്നും കെ. രാജൻ പറഞ്ഞു. വിശാലമായി പങ്കാളിത്തമുണ്ടാകണമെന്നാണ് തീരുമാനം. അതിനാലാണ് ഉപപ്രതിപക്ഷ നേതൃസ്ഥാനവേണമെന്ന ആവശ്യം ശക്തമാക്കിയത്. ഇനി പാർലിമെന്ററി പാ‍ർട്ടി യോ​ഗം ചേർന്ന് ബന്ധപ്പെട്ട മറ്റു ചുമതലകൾ തീരുമാനിക്കും. അതിൽ ഉപനേതൃ സ്ഥാനം സിപിഐക്കാണ് എങ്കിൽ അപ്പോൾ അഭിപ്രായെ പറയുമെന്നും നിലവിൽ താൻ സിപിഐയുടെ നിയമസഭാ കക്ഷി നേതാവാണെന്നും കെ. രാജൻ പറഞ്ഞു.

SCROLL FOR NEXT