KERALA

"പക്ഷം ചേർന്നത് ശരിയായില്ല"; മുഖ്യമന്ത്രി ചർച്ച പ്രതിസന്ധിയിലാക്കിയത് ലീഗെന്ന് കെ.സി. പക്ഷം

സ്വതന്ത്ര തീരുമാനം എടുക്കുന്നതിൽ വിഘാതം സൃഷ്ടിച്ചെന്നും വിമർശനം

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വി.ഡി. സതീശന് പിന്തുണ പ്രഖ്യാപിച്ചതിൽ മുസ്ലീം ലീഗിനെതിരെ കെ.സി. വേണുഗോപാൽ പക്ഷം. മുഖ്യമന്ത്രി ചർച്ച പ്രതിസന്ധിയിലാക്കിയത് ലീഗാണ്. സ്വതന്ത്ര തീരുമാനം എടുക്കുന്നതിൽ വിഘാതം സൃഷ്ടിച്ചെന്നും പക്ഷം ചേർന്നത് ശരിയായില്ലെന്നാണ് വേണുഗോപാൽ പക്ഷത്തിന്റെ വിമർശനം.

തുടക്കം മുതൽ സതീശനെ തന്നെയാണ് ലീ​ഗ് പിന്തുണച്ചത്. ഇന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളോട് സോണിയ ഗാന്ധി അഭിപ്രായം തേടിപ്പോഴും സതീശൻ തന്നെ മുഖ്യമന്ത്രിയാകണം എന്ന നിലപാട് ലീഗ് ആവർത്തിച്ചെന്നാണ് വിവരം. ജനവികാരം മാനിക്കണം എന്നും സാദിഖലി ശിഹാബ് തങ്ങൾ സോണിയയെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം, പത്ത് ദിവസത്തെ ഉദ്വേഗഭരിതമായ കാത്തിരിപ്പിന് ഒടുവിൽ കേരളത്തിൻ്റെ മുഖ്യമന്ത്രിയെ ഇന്നറിയാമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രാഹുൽ ഗാന്ധി - മല്ലികാർജുൻ ഖാർഗെ നിർണായക കൂടിക്കാഴ്ച വൈകീട്ട് 5.30ന് നടക്കും. ഖാർഗെയുടെ വസതിയിൽ ആണ് കൂടിക്കാഴ്ച. ഇന്ന് തന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ശ്രമമെന്നാണ് സൂചന. വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ അണികളും ആകാംക്ഷയിലാണ്.

SCROLL FOR NEXT