KERALA

കള്ളാടിയിൽ നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി

ഇന്നത്തെ പ്രധാന വാർത്തകൾ അറിയാം...

ന്യൂസ് ഡെസ്ക്

കള്ളാടിയിൽ നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി

വയനാട്: കള്ളാടിയിലെ ദുരന്തഭൂമിയിൽ നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി. സോൺ ത്രീയിൽ നിന്നും ആണ് മൃതദേഹം കണ്ടെത്തിയത്. മീനാക്ഷി പുഴയിൽ അടക്കം തെരച്ചിൽ പുരോഗമിക്കുകയാണ്. പ്രതികൂല കാലാവസ്ഥ തെരച്ചിലിന് തടസം സൃഷ്ടിക്കുന്നുണ്ട്.

ഫുട്ബോൾ ആവേശം അതിരുവിട്ടു; കൊല്ലത്ത് ഇരു ചക്ര വാഹനം കത്തി നശിച്ചു 

കൊല്ലത്ത് അർജന്റീനയുടെ ജയം ആഘോഷിക്കുന്നതിനിടെ അമിതമായി റൈസ് ചെയ്ത ഇരു ചക്ര വാഹനം കത്തി നശിച്ചു. കിളികൊല്ലൂർ സ്വദേശിയുടെ ബൈക്കാണ് കത്തിയത്. ഒഴിവായത് വൻ അപകടം. കരിക്കോട് ടികെഎം കോളേജ് ജംഗ്ഷന് സമീപമാണ് സംഭവം.

കോറോ ഹെൽത്തിലെ കൂട്ട പിരിച്ചുവിടൽ: ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ഹൈക്കോടതി  

കോറോ ഹെൽത്തിലെ കൂട്ട പിരിച്ചുവിടൽ ചർച്ചയിലൂടെ പരിഹരിക്കാൻ ഹൈക്കോടതി നിർദേശം. നിലവിലെ ചട്ടങ്ങൾ പാലിച്ച് ചർച്ച നടത്തണം. തൽസ്ഥിതി തുടരണമെന്ന് ജില്ലാ ലേബർ ഓഫീസറുടെ ഉത്തരവ് നിർബന്ധിത ഉത്തരവല്ല. സർക്കാരിന് വിഷയത്തിൽ ഇടപെടാൻ ബാധ്യത ഉണ്ടെന്നും ഹൈക്കോടതി. അനുരഞ്ജന ചർച്ചകളുമായി മുന്നോട്ട്പോകാനും കോടതി നിർദേശം. തൊഴിലാളികളും മാനേജ്മെന്റ് സർക്കാരും പങ്കെടുക്കുന്ന ചർച്ച നാളെ

കള്ളാടിയിൽ കാണാതായവരെ കണ്ടെത്തുമെന്ന് പ്രതീക്ഷ:മന്ത്രി ടി. സിദ്ദിഖ്

വയനാട്: കള്ളാടി മണ്ണിടിച്ചിലിൽപ്പെട്ട അഞ്ചു പേരെ കണ്ടെത്താൻ സാധിക്കാത്തത് ഏറെ വിഷമകരമെന്ന് മന്ത്രി ടി. സിദ്ദിഖ്. ഇവരെ കണ്ടെത്താനാകുമെന്ന് പ്രതീക്ഷയിലാണെന്നും മന്ത്രി പറഞ്ഞു. ഒന്നാമത്തെ സോണിലെ പരിശോധന ഇന്നലെ പൂർത്തീകരിച്ചു. മൂന്നാമത്തെ സോണിലെ പരിശോധന പൂർത്തിയായിട്ടില്ല. മൂന്നാമത്തെ സോണിൽ മനുഷ്യ സാന്നിധ്യം ഉണ്ടെന്ന് വിദഗ്ധർ പറഞ്ഞതായും മന്ത്രി പറഞ്ഞു. ഇന്നലെ മഴയും മൂടൽമഞ്ഞും രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിച്ചിരുന്നു. എൻഡിആർഎഫ് ടീം ചേർന്ന് മീനാക്ഷി പുഴയിൽ പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു.

താമരശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണു

കോഴിക്കോട്:താമരശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണു. പരുക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗതാഗതം പൂർണമായും തടസപ്പെട്ടു. ചുരത്തിൽ മഴ തുടരുകയാണ്.

എംജി റോഡിൽ കെട്ടിടം ചരിഞ്ഞ സംഭവം; അഴിമതി നടന്നതായി പരാതി

കൊച്ചി: എംജി റോഡിൽ ജാക്കി വച്ച് ഉയർത്തുന്നതിനിടെ കെട്ടിടം ചരിഞ്ഞ സംഭവത്തിൽ അഴിമതി നടന്നതായി പരാതി. കെട്ടിടം ഉയർത്താൻ അനുമതി നൽകിയതിൽ അഴിമതി നടന്നിട്ടുണ്ടെന്നാണ് കോർപ്പറേഷൻ ടൗൺ പ്ലാനിങ്ങിനെതിരെ വിജിലൻസിൽ നൽകിയ പരാതിയിൽ പറയുന്നത്. കെട്ടിടം ഉടൻ പൊളിച്ച് കളയണമെന്നും ആവശ്യമുണ്ട്.

വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നതിന് സമയം അനുവദിക്കണം; ആർ. സുഗതൻ്റെ ഹർജി കോടതിയിൽ

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നതിന് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുഗതൻ നൽകിയ ഹർജിയിൽ കോടതി ഇന്ന് ഉത്തരവ് പറയും. നെടുമങ്ങാട് മജിസ്റ്റേറ്റ് കോടതിയെയാണ് സുഗതൻ സമീപിച്ചിരുന്നത്. സത്യപ്രതിജ്ഞയ്ക്കായി പരോൾ നൽകണമെന്നും സുഗതൻറെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനെ പ്രോസിക്യൂഷൻ കോടതിയിൽ എതിർത്തു. മജിസ്ട്രേറ്റ് കോടതിയല്ല ഹൈക്കോടതിയാണ് വിഷയം പരിഗണിക്കേണ്ടതെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്.

ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിന് സുഗതന്റെ ഉൾപ്പെടെ 20 കൗസിലർമാരുടെ സത്യപ്രതിജ്ഞയാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. കാപ്പ ചുമത്തി ജയിലിലായതിനാൽ സുഗതന് മറ്റ് കൗൺസിലർമാർക്ക് ഒപ്പം വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനായിരുന്നില്ല. ആറുമാസത്തെ കാപ്പാ തടവ് കാപ്പ ഉപദേശക സമിതിയും ശരി വെച്ചിരുന്നു. ഇതോടെ സുഗതന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. കോടതിയുടെ അനുമതിയോടെ സത്യപ്രതിജ്ഞ ചെയ്യാനായില്ലെങ്കിൽ സുഗതൻ കൗൺസിലർ സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടും. ഇത് കോർപ്പറേഷൻ ഭരിക്കുന്ന ബിജെപിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുക...

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണു

താമരശ്ശേരി ചുരത്തിൽ ഓടികൊണ്ടാരുന്ന കാറിന് മുകളിലേക്ക് മരം വീണു. പരുക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി. ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ചുരത്തിൽ മഴ തുടരുന്നു

കോറോ ഹെൽത്തിലെ കൂട്ടപിരിച്ചുവിടൽ: ഇന്ന് സിഐടിയു പ്രതിഷേധ മാർച്ച്

അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന കോറോ ഹെൽത്തിലെ കൂട്ടപിരിച്ചുവിടലിൽ ഇന്ന് സിഐടിയുവിൻ്റെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ മാർച്ച്. സർക്കാർ തല ചർച്ച നാളെ നടക്കും. മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിലാണ് ചർച്ച നടക്കുന്നത്. നിസഹകരണം തുടരുന്ന കമ്പനി പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കുമോ എന്നതിൽ ഉറപ്പില്ല.

ജീവനക്കാർ പതിവ് പോലെ ഇന്നും ഓഫീസിൽ എത്തും. കഴിഞ്ഞദിവസം ഉണ്ടായ ധാരണ പ്രകാരം ജീവനക്കാർ ഇന്നലെയും ഓഫീസിൽ എത്തിയെങ്കിലും തുറന്നു കൊടുത്തിരുന്നില്ല. ഇതിനിടയിൽ മുൻ തൊഴിൽമന്ത്രി വി. ശിവൻകുട്ടി ഇന്ന് കോറോ ഹെൽത്തിൽ എത്തി ജീവനക്കാരെ കാണും.

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; ക്രൈംബ്രാഞ്ച് അന്വേഷണം ഉടൻ

പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഉടൻ തുടങ്ങും. അന്വേഷണ സംഘത്തെ നിയമിച്ചുകൊണ്ട് ഇന്ന് ഉത്തരവിറങ്ങാനാണ് സാധ്യത. ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷിക്കാനാണ് തീരുമാനം.പരീക്ഷാ ക്രമക്കേടിൽ സമഗ്രമായ അന്വേഷണത്തിനാണ് സർക്കാർ നിർദ്ദേശം. ആസൂത്രണ ബോർഡ് പരീക്ഷ, റാങ്ക് ലിസ്റ്റ്, നിയമനം എന്നിവയുമായി ബന്ധപ്പെട്ട രേഖകൾ ഉൾപ്പെടെ അന്വേഷണസംഘം വിശദമായി പരിശോധിക്കും. പി എസ് സി ചെയർമാൻ, ബോർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ, പരീക്ഷാ ക്രമക്കേടിലെ പരാതിക്കാർ തുടങ്ങിയവരിൽ നിന്ന് വിശദാംശങ്ങളും തേടും.

കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ അഞ്ചുപേർക്കായി തെരച്ചിൽ 

വയനാട് കള്ളാടിയിൽ അഞ്ച് പേരെ ഇനിയും കണ്ടെത്തേണ്ടതുണ്ട്. മീനാക്ഷിപ്പുഴയിൽ അടക്കം കാണാതായവർക്കായി ഇന്ന് തെരച്ചിൽ. പ്രദേശത്തെ നാല് സോണുകളായി തിരിച്ചാണ് തെരച്ചിൽ നടത്തുക. ദുരന്തഭൂമി ഇന്ന് പ്രതിപക്ഷ നേതാവ് സന്ദർശിക്കും.

SCROLL FOR NEXT