പാലക്കാട്: രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ ശബരിമല ദർശനത്തെ വിമർശിച്ച് ഡിവൈഎസ്‌പിയുടെ വാട്സ്ആപ്പ് സ്റ്റാറ്റസ്. പാലക്കാട് ആലത്തൂർ ഡിവൈഎസ്‌പി ആർ. മനോജ് കുമാറാണ് സ്റ്റാറ്റസ് ഇട്ടത്. ട്രെയിൻ യാത്രക്കിടെ വാട്സ്ആപ്പിൽ വന്ന കുറിപ്പ് അബദ്ധത്തിൽ സ്റ്റാറ്റസാവുകയായിരുന്നുവെന്നാണ് ഡിവൈഎസ്‌പിയുടെ വിശദീകരണം.
ഡിവൈഎസ്‌പിയുടെ വാട്സ്ആപ്പ് സ്റ്റാറ്റസ്
"ഒരു വ്യക്തിക്കായി ഭക്തരെ തടയരുതെന്നും, ആർക്കും VIP പരിഗണന തൊഴുകുവാൻ നൽകരുതെന്നും, ആരെയും വാഹനത്തിൽ മല കയറ്റരുതെന്നും ഒക്കെയുള്ള പല ഹൈക്കോടതി വിധികൾ കാറ്റിൽ പറത്തി, പള്ളിക്കെട്ട് നേരിട്ട് മേൽശാന്തി ഏറ്റ് വാങ്ങി തിരുനടക്കകത്ത് വച്ചും, യൂണിഫോമിട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥർ 18-ാം പടി കയറിയും പല വിധ ആചാര ലംഘനങ്ങൾ ഇന്ത്യൻ പ്രസിഡണ്ടും സെക്യൂരിറ്റി ഉദ്യോഗസ്ഥരും നടത്തിയപ്പോൾ സംഘികളും CONGRSS ഉം ഒരു വിധ നാമജപയാത്രകളും നടത്തിയില്ല. മാപ്രകൾ ചിലച്ചില്ല. ഇത് പിണറായി വിജയനോ, ഇടത് മന്ത്രിമാരോ ആയിരുന്നെങ്കിലോ? എന്താകും പുകില്? അപ്പോൾ പ്രശ്നം വിശ്വാസമോ ആചാരമോ അല്ല. എല്ലാം രാഷ്ട്രീയമാണ്."