KERALA

25 ലക്ഷത്തിൻ്റെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി..

ബജറ്റുമായി ബന്ധപ്പെട്ട ലൈവ് അപ്ഡേറ്റുകൾ അറിയാം...

ന്യൂസ് ഡെസ്ക്

കെഎസ്ആർടിസിയിലെ സൗജന്യ യാത്രയ്ക്ക് 600 കോടി

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രക്കായി ബജറ്റിൽ 600 കോടി വകയിരുത്തി. മലയാളം എഐ സംരംഭത്തിനായി 10 കോടി.

തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ

തിരുവനന്തപുരം- കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കും. പ്രാരംഭ പ്രവർത്തനങ്ങൾക്ക് 20 കോടി നീക്കി വച്ചു. കേരള ഗോൾഡ് ഹബ്ബിന് 10 കോടി അനുവദിച്ചു. കൊച്ചി ആലുവ പെരുമ്പാവൂർ ബെൽറ്റിനെ ഫർണിച്ചർ നിർമാണ ഹബ് ആക്കി മാറ്റും.

ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി

ഇന്ദിരാ ഗ്യാരണ്ടിയിലൊന്നായ ഒരു കുടുംബത്തിന് 25 ലക്ഷത്തിൻ്റെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കും. ഇതിൻ്റെ പ്രാരംഭ പ്രവ്ർത്തനങ്ങൾക്കായി 10 കോടി രൂപ നീക്കിവച്ചു.

കൊച്ചിയിൽ ചിത്ര നഗരം

സിനിമ മേഖലയെ വികസിപ്പിക്കാൻ ബജറ്റിൽ സമഗ്ര പദ്ധതി. കൊച്ചിയിൽ ചിത്രനഗരം സ്ഥാപിക്കും. ഇതിനായി 100 കോടി വകയിരുത്തി. എം.ടി. വാസുദേവൻ നായർ കൾചറൽ പാർക്ക് കോഴിക്കോട് സ്ഥാപിക്കും. ഇതിനായി കൾച്ചറൽ ടൂറിസം ട്രസ്റ്റ് രൂപീകരിക്കും. ജോൺസൻ മാഷിൻ്റെ പേരിൽ തൃശ്ശൂരിൽ മ്യൂസിക് അക്കാദമിയും ആരംഭിക്കും.

അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം മലബാറിൽ

ലോക നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം മലബാറിൽ. ആധുനിക സൗകര്യങ്ങൾ ഉറപ്പാക്കും. ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തി പരിശീലനം നൽകും. ഇതിനായി 50 കോടി നീക്കിവച്ചു.

ഗ്രീൻ ഹൈഡ്രജൻ ഹബ്ബിന് 100 കോടി

കേരളത്തിൻ്റെ ഭാവി ഊർജ പദ്ധതിക്ക് ഗ്രീൻ ഹൈഡ്രജൻ ഹബ്ബിന് 100 കോടി. സമഗ്രമായ ലാൻഡ് മാനേജ്മെൻറ് നയം രൂപീകരിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനം.

കേരള സിൽവർ എക്കണോമി വിപുലീകരിക്കും

കേരള സിൽവർ എക്കണോമി കൊണ്ടുവരും. വയോജനവകുപ്പിന്റെ പ്രവർത്തനങ്ങൾക്കായി നീക്കി വച്ചിരിക്കുന്നത് പത്തു കോടി. ആരോഗ്യ സ്ഥാപനങ്ങളിൽ അന്താരാഷ്ട്ര കെയർ ഗിവൺ സർട്ടിഫിക്കറ്റ് കോഴ്സുകൾ.

വിദ്യാഭ്യാസ രംഗത്തിന് ഊന്നൽ

ലോകോത്തര ഉന്നത വിദ്യാഭ്യാസ കേന്ദ്രം സ്ഥാപിക്കും. സ്വകാര്യ സർവകലാശാല ബില്ലിൽ കാലോചിതമായ മാറ്റം വരുത്തും. സ്വകാര്യ സർവകലാശാല ബിൽ മാറ്റം വരുത്തും. വയനാട് ട്രൈബൽ യൂണിവേഴ്സിറ്റിക്ക് 50 കോടി. കേരള ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റിക്ക് 100 കോടി. റിസർച്ച് പാർക്കിന് 60 കോടി.

സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്നവർക്കായി കരുതൽ മിഷൻ

മാരക രോഗങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സ നടത്താന്‍ കഴിയാത്തവര്‍ക്കും കുട്ടികള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസം നടത്താന്‍ കഴിയാത്ത തരത്തില്‍ സാമ്പത്തിക പരാധീനത അനുഭവിക്കുന്ന, അര്‍ഹരായവര്‍ക്കുള്ള പദ്ധതി. ഇത്തരത്തിലുള്ളവര്‍ക്ക് സഹായം ലഭിക്കുന്നതിനായി സാങ്കേതിക വിദ്യാധഷ്ഠിത പദ്ധതിയാണ് വണ്‍ കേരള കരുതല്‍ മിഷന്‍.

നിക്ഷേപകരെ ആകർഷിക്കാൻ 'ഇൻവെസ്റ്റ് കേരള'

നിക്ഷേപകരെ ആകർഷിക്കാൻ ഡാറ്റ അധിഷ്ഠിത ഇൻവെസ്റ്റ് കേരള തുടങ്ങും. മുഖ്യമന്ത്രി അധ്യക്ഷനും വ്യവസായ മന്ത്രി ഉപാധ്യക്ഷനുമായി ഇൻവെസ്റ്റ്മെൻ്റ് അഡ്വൈസറി സമിതി രൂപീകരിക്കും. പതിനായിരം എസ്എംഇകൾ. ഇതിനായി 100 കോടി ബജറ്റിൽ വകയിരുത്തി.

സതേൺ കേരള ഇക്കണോമി കോറിഡോർ

തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ ഏകീകൃത സാമ്പത്തിക കേന്ദ്രമാക്കുന്ന സതേൺ കേരള ഇക്കണോമിക് കോറിഡോർ തുടങ്ങും. ഇതിൻ്റെ പഠനത്തിനായി വിദഗ്ധ ഏജൻസിയെ നിയമിക്കും. ഇതിനായി 50 കോടി നീക്കി വച്ചു. ഏവിയേഷൻ ഹബ്ബിൻറെ ആരംഭ പ്രവർത്തനങ്ങൾക്കായി നീക്കി വച്ചിട്ടുള്ളത് 200 കോടി.

കിഫ്ബി സമഗ്രമായി പരിഷ്കരിക്കും

കിഫ്ബിയുടെ സമഗ്ര പരിഷ്ക്കരണം ഉണ്ടാവുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഇതിനായി വിദഗ്ധ സമിതിയെ നിയമിക്കുവാനും തീരുമാനം. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ നിക്ഷേപം വർധിപ്പിക്കും. വൻകിട നിക്ഷേപം കൊണ്ടു വരുന്നതിലൂടെ ഖജനാവ് നിറയ്ക്കുമെന്നും ബജറ്റിൽ പരാമർശം.

സ്വപ്ന പദ്ധതി 'മിഷൻ സമുദ്ര' പ്രഖ്യാപിച്ച് മുഖ്യമന്ത്രി

മിഷൻ സമുദ്ര കേരളത്തിൻ്റെ സ്വപ്ന പദ്ധതിയെന്ന് മുഖ്യമന്ത്രി. മിഷൻ സമുദ്രയ്ക്ക് നീക്കി വച്ചിരിക്കുന്നത് 400 കോടി. 5 വർഷത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കും. വിഴിഞ്ഞത്ത് കപ്പൽ നിർമാണ കേന്ദ്രം സ്ഥാപിക്കും. മാരി ടൈം മ്യൂസിയത്തിന് 50 കോടി.

ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി

കേരളം നേരിടുന്നത് വലിയ സാമ്പത്തിക വെല്ലുവിളിയെന്ന് ബജറ്റ് അവതരണത്തിൽ മുഖ്യമന്ത്രി. വരുമാനത്തിൽ 20ന്റ ചെലവിടുന്നത് പലിശയ്ക്കെന്നും വിമർശനം. പുതുക്കിയ ബജറ്റ് അടുത്ത അഞ്ചുവർഷത്തെ ദിശാസൂചികയെന്നും മുഖ്യമന്ത്രി.

ബജറ്റുമായി കന്റോൺമെന്റ് ഹൗസിൽ നിന്ന് ഇറങ്ങുന്നു

സഭയിലേക്ക് ഇറങ്ങി വി.ഡി

ബജറ്റ് അവതരണത്തിനായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ കന്റോണ്‍മെന്റ് ഹൗസില്‍ നിന്നും ഇറങ്ങി. ബജറ്റിനെക്കുറിച്ച് ചോദിച്ചെങ്കിലും ഒന്നും പ്രതികരിക്കാതെയാണ് വി.ഡി സതീശൻ കന്റോൺമെന്റ് ഹൗസിൽ നിന്നും സഭയിലേക്ക് ഇറങ്ങിയത്.

മുഖ്യമന്ത്രി ബജറ്റ് സ്വീകരിക്കുന്നു

ബജറ്റ് കൈമാറി

ബജറ്റിന്റെ അച്ചടിച്ച കോപ്പി മുഖ്യമന്ത്രി വിഡി സതീശന് കൈമാറി. അച്ചടി വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥരെത്തിയാണ് അച്ചടിച്ച കോപ്പി മുഖ്യമന്ത്രിക്ക് കൈമാറിയത്. കന്റോണ്‍മെന്റ് ഹൗസിലെത്തിയാണ് കൈമാറിയത്.

മുഖ്യമന്ത്രിയെ കാത്ത്...

ബജറ്റിന്റെ അച്ചടിച്ച കോപ്പിയുമായി ഉദ്യോഗസ്ഥര്‍ വിഡി സതീശന്റെ വസതിയിലെത്തി. അച്ചടി വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് കന്റോണ്‍മെന്റ് ഹൗസില്‍ വിഡി സതീശനെ കാത്തിരിക്കുന്നത്.

കര്‍ഷകരുടെ പ്രതീക്ഷ വാനോളം

ബജറ്റില്‍ വലിയ പ്രതീക്ഷയിലാണ് കര്‍ഷകര്‍. നെല്ല് സംഭരണത്തില്‍ അപാകതയും കൊടുക്കുന്ന നെല്ലിന് സമയബന്ധിതമായി പണം ലഭിക്കാത്തതും കഴിഞ്ഞ കാലങ്ങളില്‍ ആലപ്പുഴയിലെ കര്‍ഷകരെ കുറച്ചൊന്നുമല്ല വലിച്ചത്. പൂര്‍ത്തിയാകാത്ത കുട്ടനാടന്‍ പാക്കേജിന് ഇത്തവണത്തെ ബജറ്റില്‍ എന്തായിരിക്കും നീക്കിയിരിപ്പ്? യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ തന്നെ റബറിന്റെ താങ്ങുവില 250 ആയി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് റബര്‍ കര്‍ഷകര്‍.

ക്ഷേമ പ്രഖ്യാപനങ്ങളിൽ ഊന്നിയുള്ള ബജറ്റ്?

ക്ഷേമ പ്രഖ്യാപനങ്ങളിൽ ഊന്നിയായിരിക്കും ബജറ്റ് അവതരണമെന്നാണ് കണക്കു കൂട്ടൽ. ക്ഷേമ പെൻഷനിൽ വർധനവുണ്ടാകുമോ, സർക്കാർ ജീവനക്കാരുടെ ഡി എ കുടിശികയിൽ എന്ത് തീരുമാനമെടുക്കും എന്നീ കാര്യങ്ങളിൽ ആകാംക്ഷ നിലനിൽകുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ നിർണായക തീരുമാനങ്ങളും ബജറ്റിൽ പ്രതീക്ഷിക്കാം.

വിസ്മയമാകുമോ ബജറ്റ്?

യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ വലിയ പ്രതീക്ഷയിലാണ് കേരളം. ധനവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശനാണ് ബജറ്റ് അവതരിപ്പിക്കുക. ക്ഷേമ പ്രഖ്യാപനങ്ങളിൽ ഊന്നിയായിരിക്കും ബജറ്റ് അവതരണം എന്നാണ് സൂചന.

SCROLL FOR NEXT