കൊച്ചി: വ്യാജരേഖ ചമച്ചുള്ള അവയവകച്ചവടക്കേസിൽ റാക്കറ്റിന്റെ മുഖ്യ സൂത്രധാരനെയും ഭാര്യയെയും ചോദ്യം ചെയ്ത് ഇഡി. മുഹമ്മദ് നജീബ്, ഭാര്യ റഷീദ എന്നിവരെ ജയിലിൽ എത്തിയാണ് ചോദ്യം ചെയ്തത്. കോടതിയുടെ അനുമതി വാങ്ങിയ ശേഷമായിരുന്നു ചോദ്യം ചെയ്യൽ. എറണാകുളം റൂറൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികൾ മൂന്ന് മാസമായി ജയിലിലാണ് .സ്വകാര്യ ആശുപത്രികളുമായുള്ള ബന്ധം സംബന്ധിച്ചും ഇഡി വിവരങ്ങൾ ശേഖരിച്ചു.
ഹോർമൂസ് കടക്കാൻ ചരക്ക് കപ്പലുകൾക്ക് ഏർപ്പെടുത്തിയ താരിഫ് പിൻവലിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ്. ഹോർമൂസിൽ ഏർപ്പെടുത്തിയ 20 ശതമാനം താരിഫ് പിൻവലിക്കുന്നതായാണ് പുതിയ പ്രഖ്യാപനം. ഗൾഫ് രാജ്യങ്ങളിലെ ഭരണ നേതൃത്വങ്ങളുമായി നടത്തിയ ആശയവിനിമയത്തെ തുടർന്നാണ് തീരുമാനമെന്നും അമേരിക്കയുമായി ഗൾഫ് രാജ്യങ്ങൾ വലിയ നിക്ഷേപ വ്യാപാര കരാറുകളിൽ ഏർപ്പെടുമെന്നും ട്രംപ് വ്യക്തമാക്കി. അതേ സമയം ഇറാനുമായി ബന്ധപ്പെട്ട കപ്പലുകൾക്ക് ഹോർമൂസിലേക്ക് പ്രവേശനമില്ലെന്നും ട്രംപ് വ്യക്തമാക്കിസാധ്യതയുണ്ട്.
കണ്ണൂർ: പൂപ്പറമ്പിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. അസം സ്വദേശി ഫിലിപ്പാണ് കൊല്ലപ്പെട്ടത്. സഹോദരീ ഭർത്താവ് രമേഷ് പൊലീസ് കസ്റ്റഡിയിൽ. കൊലയ്ക്ക് പിന്നിൽ കുടുംബ പ്രശ്നമെന്നാണ് നിഗമനം. ഇന്നലെ രാത്രിയുണ്ടായ തർക്കത്തിനിടെയാണ് കൊലപാതകം നടന്നത്.
കൊച്ചി: ജൂലൈ 21 മുതൽ ഊബർ, ഓല കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ടാക്സികൾ നിരത്തിൽ ഇറങ്ങില്ല. കമ്പനികൾ ഇരട്ടി കമ്മീഷൻ ഈടാക്കുന്നുവെന്നാണ് ഡ്രൈവർമാരുടെ പരാതി. ഒരു ദിവസം മുഴുവൻ ഓടിയിട്ടും ചിലവിനുള്ള തുക പോലും ലഭിക്കുന്നില്ലെന്നും ഡ്രൈവർമാർ പറയുന്നു.
ബഹിരാകാശം തൊടുന്ന ആദ്യ മലയാളിയായി കേണൽ അനിൽ മേനോൻ. അനിൽ ഉൾപ്പെടുന്ന മൂന്നംഗ സംഘം പുലർച്ചെ രണ്ട് മണിയോടെ ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു. അനിലും സംഘവും ISS-ൽ കഴിയുക എട്ട് മാസം. പാലക്കാട് വേരുകളുള്ള അനിൽ മേനോൻ, സ്വാതന്ത്ര്യ സമര സേനാനി ചേറ്റൂർ ശങ്കര നായരുടെ പിന്മുറക്കാരനാണ്.
വിവാദ പിഎം ശ്രീ പദ്ധതിയിൽ മന്ത്രിസഭാ യോഗം ഇന്ന് തീരുമാനം എടുത്തേക്കും. മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് യോഗത്തിൽ ചർച്ചയാകും. നിബന്ധനകളിൽ അന്തിമ തീരുമാനം എടുത്തേക്കും. UDFൽ ഒരു വിഭാഗത്തിന്റെ അതൃപ്തി പുകയുന്നു