സമസ്ത കേന്ദ്ര മുശാവറയിൽ നിന്ന് മുസ്തഫൽ ഫൈസിയെ സസ്‌പെൻഡ് ചെയ്ത നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കത്ത്. സുന്നി മഹല്ല് ഫെഡറേഷനാണ് സമസ്ത മുശാവറക്ക് കത്ത് നൽകിയത്. സാദിഖലി തങ്ങൾ തിരിച്ചെത്തിയ ശേഷം എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമുണ്ടാക്കുമെന്ന് സമസ്ത നേതൃത്വം അറിയിച്ചു. സമസ്തയിലെ ലീഗ് അനുകൂലികളിൽ പ്രധാനിയാണ് മുസ്തഫൽ ഫൈസി.
മുസ്തഫൽ ഫൈസിക്കും ഉമർ ഫൈസിക്കും രണ്ട് നീതി എന്നൊരു പ്രതീതിയുണ്ടെന്നും കത്തിൽ പരാമർശമുണ്ട്. ഈ മാസം 19നാണ് സാദിഖലി ശിഹാബ് തങ്ങൾ വിദേശത്ത് നിന്ന് തിരിച്ചെത്തുക. ശേഷം ഇപ്പോൾ നിലനിൽക്കുന്ന എല്ലാ പ്രശ്‌നങ്ങൾക്കും ഉചിതമായ പരിഹാരമുണ്ടാക്കുമെന്നാണ് കത്തിന് സമസ്ത നേതൃത്വം നൽകിയ മറുപടി. സമസ്തയുടെ പോഷക സംഘടനയാണ് സുന്നി മഹല്ല് ഫെഡറേഷൻ.
ALSO READ: അഭിപ്രായം വ്യക്തിപരം, പാർട്ടിയുടെ നിലപാടാണ് പരമപ്രധാനം: തരൂരിനെ തള്ളി കോൺഗ്രസ് ഹൈക്കമാൻഡ്
സമസ്ത നേതൃത്വത്തെയും, ജിഫ്രിതങ്ങളെയും വിമർശിച്ചതിനാണ് മുസ്തഫൽ ഫൈസിയെ സമസ്തയുടെ കേന്ദ്ര മുശാവറയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. മലപ്പുറത്ത് നടന്ന സമസ്തയുടെ പരിപാടിയിലാണ് മുസ്തഫൽ ഫൈസി മുസ്ലിം ലീഗിനെ അനുകൂലിച്ച് സംസാരിച്ചത്. വണ്ടിയിൽ വൈകിക്കയറിയവരല്ല ദിശ നിർണയിക്കേണ്ടത്. ആദ്യം കയറിയവർ ഉണ്ടാകും. അവര് പറയുന്നിടത്തേക്കാണ് വണ്ടി വിടേണ്ടത് എന്ന പരാമർശമാണ് നടപടിയിലേക്ക് നയിച്ചത്.