''സംസ്ഥാനം മാറ്റത്തിലേക്ക് ചുവടുവയ്ക്കുകയാണ്. ഉച്ചയോടെ എല്ലാം വ്യക്തമാകും. തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ വരും''
''പൊതുജനം വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത് മഹാഗഡ്ബന്ധനിലാണെന്ന കാര്യത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. എന്‍ഡിഎ സഖ്യത്തിനെതിരെ വലിയ പ്രതിഷേധം ജനങ്ങള്‍ക്കുണ്ട്. അവര്‍ക്ക് വേണ്ടത് ഒരു മാറ്റമാണ്''
ആദ്യ മിനിറ്റുകളിൽ തന്നെ എൻഡിഎ ലീഡ് എടുക്കുന്ന കാഴ്ചയാണ് ബിഹാറിൽ കാണാനായത്.
എൻഡിഎ - 24
മഹാഗഢ്‌ബന്ധൻ - 13
മറ്റുള്ളവർ - 3
"എൻഡിഎ സർക്കാർ 200 ലധികം സീറ്റുകൾ നേടും," ബീഹാർ തിരഞ്ഞെടുപ്പിൽ വിജയം പ്രവചിച്ച് പ്രേം കുമാർ.
രാവിലെ എട്ടു മണി മുതൽ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങുമ്പോൾ എൻഡിഎ ലീഡ് എടുക്കുന്ന കാഴ്ചയാണ് ബിഹാറിൽ നിന്ന് കാണാനാകുന്നത്.
എൻഡിഎ - 74
മഹാഗഢ്‌ബന്ധൻ - 46
മറ്റുള്ളവർ - 5
"ഇത് ജനങ്ങളുടെ വിജയമായിരിക്കും," ബീഹാറിൽ മഹാഗഢ്ബന്ധൻ സർക്കാർ രൂപീകരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് തേജസ്വി യാദവ്.
എൻഡിഎ - 96
മഹാഗഢ്‌ബന്ധൻ - 69
മറ്റുള്ളവർ - 9
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഡ് നിലയിൽ സെഞ്ച്വറിയടിച്ച് എൻഡിഎ. ആർജെഡിയും ബിജെപിയും എൽജെപിയും ചേരുന്ന എൻഡിഎ മുന്നണി നിലവിൽ ട്രെൻഡിങ് നിലനിർത്തുകയാണ്. തൊട്ടുപിന്നാലെ വിടാതെ പിന്തുടർന്ന് മഹാഗഢ്ബന്ധനും പ്രതീക്ഷകൾ നിലനിർത്തുന്നുണ്ട്.
എൻഡിഎ - 117
മഹാഗഢ്‌ബന്ധൻ - 93
മറ്റുള്ളവർ - 12
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം
എൻഡിഎ - 117
മഹാഗഢ്‌ബന്ധൻ - 93
മറ്റുള്ളവർ - 12
പ്രതിപക്ഷത്തെ 65 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയാൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിൽ എന്ത് അത്ഭുതം സംഭവിക്കാനാണെന്ന് ലോകസഭാ എംപി മാണിക്കം ടാഗോർ. കളി തുടങ്ങുന്നതിന് മുൻപ് വിജയിയെ പ്രഖ്യാപിച്ചാൽ അതിൽ എന്ത് ജനാധിപത്യമാണുള്ളത് എന്നാണ് മാണിക്കം ടാഗോറിൻ്റെ എക്സ് പോസ്റ്റ്.
എൻഡിഎ - 122
മഹാഗഢ്‌ബന്ധൻ - 92
മറ്റുള്ളവർ - 6
ഇമാംഗഞ്ചിൽ ജിതൻ റാം മാഞ്ചിയുടെ മരുമകൾ ദീപ മാഞ്ചി ലീഡ് ചെയ്യുന്നു. ഹിന്ദുസ്ഥാനി അവാം മോർച്ച സ്ഥാനാർത്ഥിയാണ്.
എൻഡിഎ - 135
മഹാഗഢ്‌ബന്ധൻ - 98
മറ്റുള്ളവർ - 4
ബിഹാറിൽ ലീഡ് നിലയിൽ കേവല ഭൂരിപക്ഷവും കടന്ന് എൻഡിഎ മുന്നേറുമ്പോൾ ബിജെപി ആസ്ഥാനത്ത് മധുരപലഹാരങ്ങൾ തയ്യാറാക്കുന്നു.
എൻഡിഎ - 139
മഹാഗഢ്‌ബന്ധൻ - 85
മറ്റുള്ളവർ - 6
ബിഹാറിൽ കോൺഗ്രസ് തകർന്നടിയുന്നു. മഹാഗഢ്‌ബന്ധൻ സഖ്യത്തിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ലെന്നാണ് ആദ്യ ഫലസൂചനകൾ വ്യക്തമാക്കുന്നത്.
എൻഡിഎ - 155
മഹാഗഢ്‌ബന്ധൻ - 79
മറ്റുള്ളവർ - 6
എൻഡിഎ - 160
മഹാഗഢ്‌ബന്ധൻ - 79
മറ്റുള്ളവർ - 5
എൻഡിഎ - 157
മഹാഗഢ്‌ബന്ധൻ - 82
മറ്റുള്ളവർ - 5
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലങ്ങൾ ഞങ്ങളുടെ പ്രതീക്ഷകൾക്കും ഞങ്ങൾക്ക് ലഭിച്ച പ്രതികരണത്തിനും അനുസൃതമാണെന്നും എൻഡിഎ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഞാൻ കരുതുന്നുവെന്നും ജെഡിയു. എൻഡിഎയെ നയിക്കുന്ന ജെഡിയു ദേശീയ വർക്കിംഗ് പ്രസിഡൻ്റും എംപിയുമായ സഞ്ജയ് കുമാർ ഝാ ആണ് ആഹ്ളാദമറിയിച്ച് രംഗത്തെത്തിയത്.
"മഹാഗഢ്ബന്ധനിൽ ആളുകൾ പരസ്പരം വകുപ്പുകൾ വിതരണം ചെയ്യുകയായിരുന്നു. അവർ സത്യപ്രതിജ്ഞാ തീയതി വരെ തീരുമാനിച്ച് ഇരിക്കുകയായിരുന്നു. പക്ഷേ ജനവിധി തീരുമാനിക്കുന്നത് ജനങ്ങളാണ്. ഞങ്ങൾ കളത്തിലായിരുന്നു. നിതീഷ് ജി റോഡിൽ ആളുകളെ കണ്ടു. മുഖ്യമന്ത്രിയെ കണ്ടതിന് ശേഷമുള്ള ആളുകളുടെ മുഖത്തെ സന്തോഷത്തിലൂടെയും ഞങ്ങൾക്ക് ലഭിച്ച പ്രതികരണവും മുഴുവൻ ബീഹാറിലെയും ജനങ്ങൾക്ക് വീണ്ടും ഒരു എൻഡിഎ സർക്കാർ വേണമെന്നും, നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാകണമെന്നും ഞങ്ങൾക്ക് തോന്നി," സഞ്ജയ് കുമാർ ഝാ പറഞ്ഞു.
ബിഹാറിലെ ജനങ്ങൾക്ക് ആർജെഡിയുടെ സ്വഭാവം എന്താണെന്ന് മനസ്സിലായെന്നാണ് ഫലം സൂചിപ്പിക്കുന്നതെന്ന് ദനാപൂർ ബിജെപി സ്ഥാനാർഥി രാം കൃപാൽ യാദവ്. “ആർജെഡി നിരാശരാണ്. പോളിംഗ് കഴിഞ്ഞയുടനെ തങ്ങൾ സർക്കാർ രൂപീകരിക്കില്ലെന്ന് അവർ മനസ്സിലാക്കി. പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി നിതീഷ് കുമാറും മികച്ച ഭരണം കാഴ്ചവച്ചത് കൊണ്ട് തന്നെ എൻഡിഎ വീണ്ടും വിജയിക്കുമെന്ന് വോട്ടെടുപ്പിന് ശേഷം വ്യക്തമായി. നിതീഷ് കുമാറിലുള്ള ജനങ്ങളുടെ വിശ്വാസത്തിൻ്റെ ഫലമാണ് ഈ ട്രെൻഡുകൾ,” രാം കൃപാൽ യാദവ് പറഞ്ഞു.
ബിഹാറിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ ബിജെപിയും ജെഡിയുവും തമ്മിൽ പൊരിഞ്ഞ പോരാട്ടം. നിലവിൽ ബിജെപി 72 സീറ്റുകളിലും ജെഡിയും 75 സീറ്റുകളിലും മുന്നിലാണ്.
BJP - 71
JDU - 71
LJP - 14
HAM - 3
RLM - 1
RJD - 59
CONG - 14
CPIML - 2
VIP - 1
CPI - 1
CPIM - 1
IIP - 0
എൻഡിഎ - 175
മഹാഗഢ്‌ബന്ധൻ - 64
മറ്റുള്ളവർ - 4
പാർട്ടികളും ലീഡ് ചെയ്യുന്ന സീറ്റുകളും
BJP - 78
JDU - 74
LJP - 18
HAM - 4
RLM - 1
RJD - 47
CONG - 12
CPIML - 4
VIP - 1
CPI - 1
CPIM - 1
IIP - 0
എൻഡിഎ - 181
മഹാഗഢ്‌ബന്ധൻ - 58
മറ്റുള്ളവർ - 4
BJP - 76
JDU - 79
LJP - 21
HAM - 4
RLM - 1
RJD - 44
CONG - 7
CPIML - 5
VIP - 0
CPI - 1
CPIM - 1
IIP - 0
ബിഹാറിൽ സിപിഐഎംഎൽ അഞ്ചിടത്തും സിപിഐയും സിപിഐഎമ്മും ഓരോയിടത്തും ലീഡ് ചെയ്യുന്നു.
എൻഡിഎ - 192
മഹാഗഢ്‌ബന്ധൻ - 48
മറ്റുള്ളവർ - 3
പാർട്ടികളും ലീഡ് ചെയ്യുന്ന സീറ്റുകളും
BJP - 80
JDU - 84
LJP - 23
HAM - 4
RLM - 1
RJD - 35
CONG - 5
CPIML - 7
VIP - 0
CPI - 0
CPIM - 1
IIP - 0
ബിഹാറിലെ തിരിച്ചടിക്ക് പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറെ വിമർശിച്ച് കോൺഗ്രസ്. ഗ്യാനേഷ് കുമാറിനെ ഏൽപ്പിച്ച പണി വൃത്തിയായി ചെയ്തുവെന്ന് പാർട്ടി വക്താവ് പവൻ ഖേര പറഞ്ഞു. നടക്കുന്നത് ഗ്യാനേഷ് കുമാറും രാജ്യത്തെ ജനങ്ങളും തമ്മിലുള്ള പോരാട്ടമാണ്. ആദ്യ ട്രെൻഡുകളിൽ തന്നെ ഗ്യാനേഷ് ബിഹാറിലെ ജനങ്ങൾക്കെതിരാണെന്ന് വ്യക്തമായെന്നും കോൺഗ്രസ് വക്താവ് വിമർശിച്ചു.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിയുവും ബിജെപിയും നടത്തുന്ന അവിശ്വസനീയ കുതിപ്പിൽ തളർന്ന് ആർജെഡി. ആർജെഡിക്ക് 2020ൽ ലഭിച്ചത് 75 സീറ്റുകളായിരുന്നു എങ്കിൽ നിലവിൽ 36 സീറ്റുകളിൽ മാത്രമാണ് ലീഡ് നേടാനായത്. കോൺഗ്രസ് ആറ് സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. അതേസമയം, ഇടതു പാർട്ടികൾ ഏഴിടത്ത് ലീഡ് ചെയ്യുന്നുണ്ട്.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിയുവിനെ മറികടന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി. 85 ഇടത്താണ് ബിജെപി ലീഡ് ചെയ്യുന്നത്. ജെഡിയു 76 സീറ്റുകളിൽ ലീഡുമായി രണ്ടാമതാണ്. എൽജെപി 23 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്.
BJP - 85
JDU - 76
LJP - 23
HAM - 4
RLM - 3
RJD - 33
CONG - 7
CPIML - 6
VIP - 0
CPI - 0
CPIM - 1
IIP - 0
"ഇത് ബീഹാറിലെ പൊതുജനങ്ങളുടെ വിജയമാണ്. ഇവിടെ ഒരു ഇരട്ട എഞ്ചിൻ സർക്കാർ രൂപീകരിക്കാൻ പോകുന്നുവെന്ന് വ്യക്തമാണ്. ഇവിടുത്തെ വോട്ടർമാർക്ക് അഭിനന്ദനങ്ങൾ," ബിജെപി എംപി ദീപക് പ്രകാശ് - വീഡിയോ
പട്നയിലെ ജെഡിയു ഓഫീസിന് പുറത്ത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ അനുയായികൾ ആഹ്ളാദ പ്രകടനം നടത്തുന്നു. "ഞങ്ങൾ നിതീഷ് കുമാറിനെ അഭിനന്ദിക്കുന്നു. ബിഹാറിലെ ജനങ്ങൾ നിതീഷ് കുമാറിനെ വിജയിപ്പിച്ചു. ഞങ്ങൾ ഇവിടെ ഹോളിയും ദീപാവലിയും ആഘോഷിക്കും," ജെഡിയു നേതാവ് ചോട്ടു സിംഗ് പറഞ്ഞു - വീഡിയോ
എൻഡിഎ - 188
മഹാഗഢ്‌ബന്ധൻ - 51
മറ്റുള്ളവർ - 4
പാർട്ടികളും ലീഡ് ചെയ്യുന്ന സീറ്റുകളും
BJP - 87
JDU - 75
LJP - 19
HAM - 4
RLM - 3
RJD - 36
CONG - 6
CPIML - 7
VIP -0
CPI - 1
CPIM - 1
IIP - 0
എൻഡിഎ - 191
മഹാഗഢ്‌ബന്ധൻ - 48
മറ്റുള്ളവർ - 4
എൻഡിഎ - 194
മഹാഗഢ്‌ബന്ധൻ - 44
മറ്റുള്ളവർ - 5
BJP - 88
JDU - 78
LJP - 21
HAM - 4
RLM - 3
RJD - 32
CONG - 4
CPIML - 6
VIP -0
CPI - 1
CPIM - 1
IIP - 0
എൻഡിഎ - 198
മഹാഗഢ്‌ബന്ധൻ - 39
മറ്റുള്ളവർ - 6
BJP - 90
JDU - 80
LJP - 20
HAM - 4
RLM - 4
RJD - 29
CONG - 5
CPIML - 4
VIP -0
CPI - 0
CPIM - 1
IIP - 0
എൻഡിഎ - 200
മഹാഗഢ്‌ബന്ധൻ - 37
മറ്റുള്ളവർ - 6
BJP - 90
JDU - 81
LJP - 21
HAM - 4
RLM - 4
RJD - 28
CONG - 4
CPIML - 4
VIP -0
CPI - 0
CPIM - 1
IIP - 0
എൻഡിഎ - 208
മഹാഗഢ്‌ബന്ധൻ - 28
മറ്റുള്ളവർ - 07
BJP - 95
JDU - 85
LJP - 19
HAM - 5
RLM - 4
RJD - 25
CONG - 1
CPIML - 2
CPIM - 1
VIP -0
CPI - 0
IIP - 0
എൻഡിഎ - 202
മഹാഗഢ്‌ബന്ധൻ - 35
മറ്റുള്ളവർ - 06
BJP - 91
JDU - 83
LJP - 19
HAM - 5
RLM - 4
RJD - 27
CONG - 5
CPIML - 2
CPIM - 1
VIP -0
CPI - 0
IIP - 0
ഈ 'നിതീഷ് കുമാർ ഫാക്ടർ' എന്താണെന്ന് മനസിലാക്കാൻ ബിജെപി നേരത്തെ പരമാവധി ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. 2014ലെ പൊതുതെരഞ്ഞെടുപ്പിൽ മോദി തരംഗത്തിൽ അധികാരത്തിൽ എത്തിയതിന് ബിഹാറിൽ രാഷ്ട്രീയമായി ഏറെ മുന്നേറാമെന്ന് ബിജെപി പ്രതീക്ഷിച്ചിരുന്നു. എന്നാൽ ബിജെപി ജെഡിയുവിനെ നശിപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ 2015ൽ നിതീഷ് എൻഡിഎ വിട്ട് പുറത്തുവന്നു.
ആർജെഡി നേതാവ് തേജസ്വി യാദവ് 13,903 വോട്ടുകള്‍ക്ക് മുന്നില്‍. വോട്ടെണ്ണല്‍ 25ാം റൗണ്ടിലാണ്. ഇനി അഞ്ച് റൗണ്ടുകൾ മാത്രമാണ് ശേഷിക്കുന്നത്. നേരത്തെ രണ്ടായിരം വോട്ടുകൾക്ക് തേജസ്വി പിന്നോട്ടു പോയിരുന്നു.
ലാലു പ്രസാദ് യാദവിൻ്റെ മൂത്ത മകൻ തേജ് പ്രതാപ് യാദവ് വൻ പരാജയത്തിലേക്ക്. മഹുവയിൽ മൂന്നാം സ്ഥാനത്തുള്ള തേജ് പ്രതാപ് നിലവിൽ 27,000 വോട്ടുകൾക്ക് പുറകിലാണ്.
എൻഡിഎ - 204
മഹാഗഢ്‌ബന്ധൻ - 33
മറ്റുള്ളവർ - 06
BJP - 91
JDU - 84
LJP - 20
HAM - 5
RLM - 4
RJD - 25
CONG - 5
CPIML - 2
CPIM - 1
VIP -0
CPI - 0
IIP - 0
എൻഡിഎ - 202
മഹാഗഢ്‌ബന്ധൻ - 35
മറ്റുള്ളവർ - 06
BJP - 91
JDU - 83
LJP - 19
HAM - 5
RLM - 4
RJD - 25
CONG - 6
CPIML - 2
CPIM - 1
VIP -0
CPI - 0
IIP - 1