അഫ്ഗാനിസ്ഥാനെതിരെ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ബർമൽ ജില്ലയിലാണ് വ്യോമാക്രമണം ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാൻ സാധ്യതയുണ്ട്.
ALSO READ: "തെറ്റുകൾ തിരുത്തി മെച്ചപ്പെട്ട ലോകത്തെ സൃഷ്ടിക്കൂ"; ക്രിസ്മസ് ദിനത്തിൽ സന്ദേശവുമായി മാർപ്പാപ്പ
ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കുണ്ട്. ഇന്നലെ രാത്രിയോടെയാണ് ആക്രമണം. പാകിസ്ഥാൻ ഇതുവരെയും ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. എന്നാൽ, അതിർത്തിക്ക് സമീപമുള്ള താലിബാൻ ഒളിത്താവളങ്ങളായിരുന്നു പാകിസ്ഥാൻ്റെ ലക്ഷ്യമെന്നാണ് സൂചന.
എന്നാൽ, വ്യോമാക്രമണത്തിൽ തിരിച്ചടിക്കുമെന്ന് താലിബാൻ താക്കീത് നൽകി.