NEWSROOM

മമതാ സർക്കാരിന് വൻ തിരിച്ചടി; ബംഗാളിൽ 25,000 അധ്യാപകരുടെ നിയമനം സുപ്രീം കോടതി റദ്ദാക്കി

നിയമനങ്ങൾ വഞ്ചനയിലൂടെ ഉണ്ടായതാണെന്നും അതിനാൽ അവ വഞ്ചനാപരമാണെന്നും കോടതി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

പശ്ചിമ ബംഗാളിലെ മമതാ ബാനർജി സർക്കാരിന് കനത്ത തിരിച്ചടി. പശ്ചിമ ബംഗാൾ സ്കൂൾ സർവീസ് കമ്മീഷന്റെ കീഴിലുള്ള 25,000 ത്തിലധികം അധ്യാപകരുടെയും അനധ്യാപക ജീവനക്കാരുടെയും നിയമനം റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ ഒരു കാരണവും കാണുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പി.വി. സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. നിയമനങ്ങൾ വഞ്ചനയിലൂടെ ഉണ്ടായതാണെന്നും അതിനാൽ അവ വഞ്ചനാപരമാണെന്നും കോടതി പറഞ്ഞു.

ഹൈക്കോടതി ഉത്തരവിൽ സുപ്രീം കോടതി ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 2016-ൽ നിയമനം ലഭിച്ചതുമുതൽ ജീവനക്കാർക്ക് ലഭിച്ച ശമ്പളം തിരികെ നൽകണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ശമ്പളം തിരികെ നൽകേണ്ടതില്ലെന്നും എന്നാൽ അതിനുശേഷം ഒന്നും വേണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. മൂന്ന് മാസത്തിനുള്ളിൽ പുതിയ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകി.


SCROLL FOR NEXT