അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബഹ്രാമിനെതിരായ അന്വേഷണത്തിന് സ്റ്റേ. സുപ്രീം കോടതിയാണ് സിബിഐ അന്വേഷണം സ്റ്റേ ചെയ്തത്. സംസ്ഥാന സർക്കാരിനും സിബിഐക്കും നോട്ടീസയച്ച കോടതി ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.
2015ൽ ധനകാര്യ അഡീ. ചീഫ് സെക്രട്ടറിയായിരുന്ന കാലഘട്ടത്തിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. എഫ്ഐആർ രജിസ്റ്റർ ചെയ്ത നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടികാട്ടി കെ.എം. എബ്രഹാം നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ്.
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ സിബിഐ അന്വേഷണം നടത്തുന്നത് നിയമ വിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ കെ.എം. എബ്രഹാം സുപ്രീം കോടതിയിൽ പറഞ്ഞിരുന്നു. മുന്‍കൂര്‍ പ്രൊസിക്യൂഷന്‍ അനുമതി ഇല്ലാതെ സിബിഐക്ക് അന്വേഷിക്കാനാവില്ല. ഹൈക്കോടതിയുടെ അന്വേഷണ നിര്‍ദ്ദേശം ഇക്കാര്യം പരിഗണിക്കാതെയാണെന്നുമായിരുന്നു എബ്രഹാമിൻ്റെ വാദങ്ങൾ.കേസിൽ പരാതിക്കാരനായ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ ശല്യക്കാരനായ വ്യവഹാരിയാണ്. ഈ ചരിത്രം പരിശോധിക്കാതെയാണ് ഹൈക്കോടതി നടപടിയെന്നും കെ.എം. എബ്രഹാം തൻ്റെ ഹർജിയിൽ പറഞ്ഞു.
ത്വരിത അന്വേഷണ റിപ്പോര്‍ട്ടില്‍ തൃപ്തിയില്ലെങ്കില്‍ തുടരന്വേഷണത്തിന് വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കാമായിരുന്നുവെന്നും ഹർജിയിൽ പറയുന്നു അഴിമതി നിരോധന നിയമം അനുസരിച്ചുള്ള അന്വേഷണം സംസ്ഥാന വിഷയമാണ്. മതിയായ കാരണങ്ങളില്ലാതെ സിബിഐ അന്വേഷണത്തിന് ഉത്തരവിടാനാവില്ല. ത്വരിതാന്വേഷണ റിപ്പോര്‍ട്ട് അവഗണിച്ചാണ് സിബിഐ അന്വേഷിക്കണമെന്ന് ഉത്തരവ്. ഉന്നത സ്ഥാനത്തിരുന്ന ഉദ്യോഗസ്ഥനെന്നത് സിബിഐ അന്വേഷണത്തിന് മതിയായ കാരണമല്ല.
സഹോദരങ്ങള്‍ കൂടി ഉടമകളായ ഷോപ്പിംഗ് കോംപ്ലക്‌സ് അനധികൃത സ്വത്തല്ല. പരാതിക്കാരനായ പൊതു പ്രവർത്തകൻ ജോമോന്‍ പുത്തന്‍ പുരയ്ക്കൽ ഹര്‍ജി നൽകിയതിന് കാരണം പകയാണെന്നും കെ.എം. എബ്രഹാം പറഞ്ഞു. പരാതിക്കാരനെതിരെ നേരത്തെ നിയമനടപടി സ്വീകരിച്ചിരുന്നു. ഇതാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിക്ക് പിന്നില്‍. വിജിലന്‍സ് പരിശോധിച്ചത് 2009 മുതല്‍ 2015 വരെയുള്ള വരുമാനമാണ്. 2000 മുതല്‍ 2009 വരെയുള്ള വരുമാനം കൂടി പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും ഹർജിയിൽ പറയുന്നു.