പി.എസ്.സി ക്രമക്കേട് അതീവ ഗുരുതരമെന്നും ഒന്നാം റാങ്കുകാരന്‍ ഇടതുപക്ഷ അനുഭാവിയെന്നും മന്ത്രി ഒ.ജെ.ജനീഷ്. 10 ചോദ്യങ്ങള്‍ക്ക് മൂല്യനിര്‍ണയം നടത്തിയിരുന്നെങ്കില്‍ റാങ്ക് പട്ടിക മറ്റൊന്നാകുമായിരുന്നു. നിലവിലെ റാങ്ക് പട്ടികയില്‍, ജോലിയില്‍ പ്രവേശിച്ചവരുടെ നിയമനം റദ്ദ് ചെയ്യണമെന്നും ജനീഷ് ആവശ്യപ്പെട്ടു. മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് നടന്ന പല നിയമനങ്ങളിലും ഉദ്യോഗാര്‍ഥികള്‍ക്ക് സംശയമുണ്ട്. ചെറുപ്പക്കാരുടെ പഠനത്തിന് വിലകല്‍പ്പിക്കാത്ത സമീപനം ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
24 ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടെ പ്രതി പാലക്കാട് മീനാക്ഷിപുരം കന്നിമാരി സ്വദേശി വിനോദിനെ കൊല്ലങ്കോട് പൊലീസ് കാപ്പ ചുമത്തി നാടുകടത്തി റിമാൻഡ് ചെയ്തു. വധശ്രമ കേസുകളിലും, 15 കവർച്ച കേസുകളിലും, കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച കേസിലും പ്രതിയാണ്. നിലവിൽ കൊഴിഞ്ഞാമ്പാറയിലെ കോഴിപ്പാറയ്ക്ക് സമീപം സൊരപ്പാറയിൽ താമസിക്കുന്ന പ്രതിയുടെ പേരിൽ SC/ST അതിക്രമം തടയൽ വകുപ്പുകൾ പ്രകാരമുള്ള കേസുകളും ഉണ്ട്.
ഹരിയാനയിലെ അംബാലയിൽ കുഴൽ കിണറിൽ വീണ നാലു വയസുകാരൻ നിർഭയ് സിങ് മരിച്ചു. ഇന്നലെയാണ് 220 അടി താഴ്ചയുള്ള കുഴൽകിണറിലേക്ക് കുട്ടി വീണത്. 60 അടി താഴ്ചയിൽ കുടുങ്ങികിടന്ന കുട്ടിയെ ഇന്ന് പുലർച്ചെ ദൗത്യസംഘം പുറത്ത് എത്തിച്ചിരുന്നു.
കോഴിക്കോട് നരിക്കുനിയിൽ വീട്ടിൽ കയറി തോക്ക് ചൂണ്ടി ആക്രമിച്ചതായി പരാതി. നരിക്കുനി സ്വദേശി റഹീസിൻ്റെ വീട്ടിലാണ് മൂന്നംഗസംഘം ആക്രമണം നടത്തിയത്. വീട്ടുകാർ ബഹളം വച്ചതോടെ അക്രമിസംഘം രക്ഷപ്പെട്ടു. സംഭവത്തിൽ കൊടുവള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.
മൂവാറ്റുപുഴയിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. മൂന്നാറിൽ നിന്ന് ആലപ്പുഴയ്ക്ക് പോവുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസും പച്ചക്കറിയുമായി പോയ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തുടർന്ന് ടൂറിസ്റ്റ് ബസ് 130 ജംഗ്ഷനിൽ മറിഞ്ഞു. ബസിൽ സ്ത്രീകളും കുട്ടികളും ബസ് ജീവനക്കാരും ഉൾപ്പെടെ 27 പേരുണ്ടായിരുന്നു. പരിക്കേറ്റവരെ അടുത്തുള്ള താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംസ്ഥാന തെഞ്ഞെടുപ്പ് കമ്മീഷണർ നിയമനത്തിൽ ലീഗിന് അതൃപ്തി. ശേഷാദ്രിനാഥന് സംഘ പരിവാർ ബന്ധമെന്ന് ആരോപണം ഉയർന്നിരുന്നു. സർക്കാർ നിയമനങ്ങളിൽ ജാഗ്രത കുറവ് കാട്ടുന്നുവെന്ന് ലീഗ് അഭിപ്രായപ്പെട്ടു. കെ.എം. ഷാജിയുടെ നിലപാടുകളിലും പാർട്ടിയിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്.