ധാക്ക: ബംഗ്ലാദേശിലെ രാജ്ബരിയിലുണ്ടായ ബസ് അപകടത്തിൽ 23 പേർ മരിച്ചതായി റിപ്പോർട്ട്. അപകടത്തിൽ നിരവധിപേരെ കാണാതായി. ദൗലാദിയ ബസ് സ്റ്റാൻഡിന് സമീപമുള്ള പദ്മ നദിയിലേക്ക് ബസ് മറിയുകയായിരുന്നു. ബുധനാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്. ധാക്കയിൽ നിന്നും 40 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.
അപകടം നടന്നത് രാത്രിയായതിനാൽ രക്ഷാപ്രവർത്തനങ്ങ8 താൽക്കാലികമായി നിർത്തിവയ്ക്കേണ്ട സാഹചര്യം ഉണ്ടായി. പിന്നീട് പുനരാരംഭിക്കുകയായിരുന്നു. 23 മൃതദേഹങ്ങളാണ് ഇതിനോടകം കണ്ടെടുത്തത്. കുറച്ച് പേർ രക്ഷപ്പെട്ടതായി നിഗമനമുണ്ടെന്നും പൊലീസ് അധികൃതർ അറിയിച്ചിരുന്നു.
അഗ്നിശമന സേനാംഗങ്ങളും മുങ്ങൽ വിദഗ്ധരുമടക്കം രക്ഷാപ്രവർത്തനത്തിനായി അപകട സ്ഥലത്തെത്തി. 40 ഓളം പേരെന്ന് അധികതർ സൂചിപ്പിച്ചെങ്കിലും ബസിൽ 50 ൽ കുറയാതെ ആളുകൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നുണ്ട്. അപകടം നടന്ന് ആറ് മണിക്കൂറിന് ശേഷമാണ് ബസ് നദിയിൽ നിന്ന് ഉയർത്തിയെടുത്തത്.