OPINION

ആവർത്തിക്കുന്ന നീറ്റ് ദുരന്തങ്ങൾ

നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുടെ ചുരുളഴിഞ്ഞതിന് കാരണമായത് രാജസ്ഥാനിലെ സിക്കാറിലെ ഒരു ഹോസ്റ്റൽ ഉടമയും മകനുമായിരുന്നു..

Author : പി.പി. പ്രശാന്ത്

നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുടെ ചുരുളഴിഞ്ഞതിന് കാരണമായത് രാജസ്ഥാനിലെ സിക്കാറിലെ ഒരു ഹോസ്റ്റൽ ഉടമയും മകനുമായിരുന്നു... കേരളത്തിൽ പഠിക്കുന്ന രാജസ്ഥാനിലെ സിക്കാർ സ്വദേശിയായ എംബിബിഎസ് വിദ്യാർഥി തന്റെ പിതാവിന് മേയ് 2ന് രാത്രി 11 മണിക്ക്, നീറ്റ് പരീക്ഷയിൽ പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങൾ അയച്ചു നൽകി. സിക്കാറിൽ കോച്ചിങ് വിദ്യാർഥികൾക്കായി ഹോസ്റ്റൽ നടത്തുകയായിരുന്നു വിദ്യാർഥിയുടെ പിതാവ്. മേയ് 3-ന് നടക്കാനിരിക്കുന്ന നീറ്റ് പരീക്ഷയ്ക്ക് ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയായിരുന്നു ഇത്.

സിക്കാറിലുള്ള ഒരു സുഹൃത്തിൽ നിന്നാണു കേരളത്തിലെ വിദ്യാർഥിക്ക് ‘ഗസ് പേപ്പർ’ പിഡിഎഫ് രൂപത്തിൽ ലഭിച്ചതെന്നാണു സെപ്ഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് വൃത്തങ്ങൾ നൽകുന്ന വിവരം. നാല് പെൺകുട്ടികൾക്ക് ഈ പേപ്പർ നൽകാനായി ആ പിതാവ് രാവിലെ ചെന്നെങ്കിലും അവർ അപ്പോഴേക്കും പരീക്ഷാ കേന്ദ്രത്തിലേക്ക് പോയിരുന്നു. തുടർന്നു തനിക്ക് പരിചയമുള്ള ഒരു കെമിസ്ട്രി അധ്യാപകന് ഹോസ്റ്റൽ ഉടമ ഗസ് പേപ്പർ അയച്ചുകൊടുത്തു. നീറ്റ് പരീക്ഷാ പേപ്പറുമായി താരതമ്യം ചെയ്തപ്പോൾ അതിലെ 108 ചോദ്യങ്ങളിൽ 45 എണ്ണവും അതേപടിയുള്ളവയാണെന്ന് അധ്യാപകൻ കണ്ടെത്തി. തുടർന്ന് കെമിസ്ട്രി അധ്യാപകൻ സഹപ്രവർത്തകനായ ബയോളജി അധ്യാപകനോട് വിവരം പങ്കുവച്ചു. പരിശോധനയിൽ പല ചോദ്യങ്ങളും ഗസ് പേപ്പറുമായി ഒത്തുപോകുന്നതാണെന്നു മനസ്സിലായി.

ആകെ 135 ചോദ്യങ്ങളാണ് ഒറിജിനൽ പരീക്ഷാ പേപ്പറുമായി ഒത്തുപോയത്. തുടർന്നു ഹോസ്റ്റൽ ഉടമയും കെമിസ്ട്രി അധ്യാപകനും പൊലീസിനെ സമീപിച്ചെങ്കിലും കേസ് രജിസ്റ്റർ ചെയ്യാനോ അന്വേഷണം നടത്താനോ സിക്കാർ പൊലീസ് തയാറായില്ല. ഇതോടെ ഹോസ്റ്റൽ ഉടമയും അധ്യാപകനും നാഷനൽ ടെസ്റ്റിങ് ഏജൻസിക്ക് മെയിൽ അയച്ചു. തുടർന്ന് എൻടിഎ ഇന്റലിജൻസ് ബ്യൂറോയ്ക്ക് കത്തെഴുതുകയും മെയ് 8-ന് രാജസ്ഥാൻ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിനോട് കേസ് അന്വേഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഹോസ്റ്റൽ ഉടമയുടെയും മകന്റെയും കെമിസ്ട്രി അധ്യാപകന്റെയും പേരുവിവരങ്ങൾ സെപ്ഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് പുറത്തുവിട്ടിട്ടില്ല

വിദ്യാർഥികൾക്ക് ദുരിതം

17-18 വയസ്സുള്ള വിദ്യാർഥികളെ സംബന്ധിച്ച് ചോദ്യപ്പേപ്പർ ചോർച്ച വലിയ മാനസിക പ്രയാസമാണ് ഉണ്ടാക്കിയത്. എന്നാൽ പരീക്ഷയുടെ പുതിയ തിയതി വരെയുള്ള സമയം വിദ്യാർഥികൾക്ക് ഉപയോഗപ്പെടുത്താനാകുമെന്നതാണ് ഒരു പരിധിവരെ ആശ്വാസം. ഓൾ ഇന്ത്യാ റാങ്കിൽ 25,000ത്തിന് അകത്ത് വരുന്നവർക്കാണ് സർക്കാർ മെഡിക്കൽ കോളജുകളിൽ പ്രവേശനം ലഭിക്കുക.

അ​ന്വേഷണം

കൈപ്പടയിൽ തയാറാക്കിയ നിലയിൽ വാട്സാപ്, ടെലഗ്രാം തുടങ്ങിയ മാധ്യമങ്ങളിലൂടെ പ്രചരിച്ച മാതൃകാ ചോദ്യപ്പേപ്പറിന്റെ ഉറവിടം തിരയുകയാണ് സിബിഐ ഉൾപ്പെടെയുള്ള അന്വേഷണ സംഘം. അതിനിടെ, നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബിഎഎംഎസ് വിദ്യാർഥി അറസ്റ്റിലായി. ശുഭം ഖൈർനറെന്ന മുപ്പതുകാരനാണ് നാസിക് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ടെലഗ്രാമിൽനിന്ന് 10 ലക്ഷം രൂപയ്ക്ക് വാങ്ങിയ നീറ്റ് പരീക്ഷയുടെ മാതൃകാ ചോദ്യപ്പേപ്പർ ഇയാൾ 15 ലക്ഷം രൂപയ്ക്ക് ഹരിയാനയിൽ നിന്നുള്ള മറ്റൊരാൾക്ക് മറിച്ചുവിറ്റെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതുവരെ 45ലേറെപ്പേരാണ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. നീറ്റ് യുജി പരീക്ഷാ ക്രമക്കേടില്‍ പ്രതിഷേധിച്ച് തിരുവന്തപുരത്ത് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിൽ കലാശിക്കുകയും ചെയ്തു..

2026ലെ നീറ്റ് യുജി പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്ന സംഭവത്തിലെ സൂത്രധാരൻ രാജസ്ഥാനിലെ ജയ്പുരിൽ പിടിയിൽ. മനീഷ് യാദവ് എന്നയാളെയാണ് രാജസ്ഥാൻ പൊലീസിന്റെ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തു വരുകയാണ്. നേരത്തേ ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽനിന്ന് 13 പേരെ അറസ്റ്റ് ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ നാസിക്കിൽനിന്നാണ് ചോദ്യപ്പേപ്പർ ചോർന്നതെന്നാണ് പ്രാഥമിക നിഗമനമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ എൻഡിടിവിയോടു പറഞ്ഞു. മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലായാണ് ചോദ്യപ്പേപ്പർ ചോർച്ചയുടെ ഗൂഢാലോചന നടന്നത്. വിവിധ സംസ്ഥാനങ്ങളിൽ വ്യാപിച്ചതിനാൽ കേസ് അന്വേഷണം സിബിഐയ്ക്ക് കൈമാറിയിട്ടുണ്ട്.

മൂന്നാം തീയതി നടന്ന പരീക്ഷയ്ക്കു മുൻപു പ്രചരിച്ച മാതൃകാ ചോദ്യക്കടലാസിലെ 135 ചോദ്യങ്ങൾ യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടിരുന്നുവെന്നായിരുന്നു ആരോപണം ഉയർന്നത്. മാതൃകാ ചോദ്യക്കടലാസിലെ 410 ചോദ്യങ്ങളിൽ 135 എണ്ണം കെമിസ്ട്രി, ബയോളജി വിഭാഗങ്ങളിലായി യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടതായി അന്വേഷണം നടത്തുന്ന രാജസ്ഥാൻ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് എഡിജിപി വിശാൽ ബൻസാൽ പറഞ്ഞു. 30,000 മുതൽ ഏഴ് ലക്ഷം രൂപ വരെയാണ് ഈ മാതൃകാ ചോദ്യപ്പേപ്പറിനായി വിദ്യാർഥികളിൽനിന്ന് വാങ്ങിയതെന്നാണ് വിവരം.

കേരളത്തിലെ ഒരു മെഡിക്കൽ കോളജിൽ പഠിക്കുന്ന രാജസ്ഥാനിലെ ചുരു സ്വദേശിയായ വിദ്യാർഥിയാണ് യഥാർഥ നീറ്റ് പരീക്ഷയിലെ ചോദ്യങ്ങളുടെ ഭൂരിഭാഗവും ഉൾപ്പെടുന്ന മാതൃകാ ചോദ്യപ്പേപ്പർ മറ്റിടങ്ങളിലേക്ക് കൈമാറിയതെന്നാണ് നിലവിലെ വിവരം. മേയ് ഒന്നിന് ഈ വിദ്യാർഥി മാതൃകാ ചോദ്യപ്പേപ്പർ സീക്കറിൽ ഹോസ്റ്റൽ നടത്തുന്ന തന്റെ പിതാവിന് കൈമാറി. പിതാവ് ഈ ചോദ്യപ്പേപ്പർ അവിടെയുള്ള കോച്ചിങ് സെന്ററിനു കൈമാറി. ഈ കോച്ചിങ് സെന്ററിലെ വ്യക്തിയാണ് ചോദ്യപ്പേപ്പർ ചോർന്ന വിവരം ദേശീയ പരീക്ഷാ ഏജൻസി അധികൃതരെ അറിയിച്ചത്. അതിനിടെ മഹാരാഷ്ട്രയിലും ഉത്തരാഖണ്ഡിലും ഈ മാതൃകാ ചോദ്യപ്പേപ്പർ വാട്സാപ്പിലൂടെയും കോച്ചിങ് സെന്ററുകളിലൂടെയും വിദ്യാർഥികൾക്ക് ലഭിച്ചിരുന്നു.

2024

നീറ്റ്–യുജി, യുജിസി–നെറ്റ് പരീക്ഷകളിൽ ക്രമേക്കേടുണ്ടായെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ചതോടെ രാജ്യ വ്യാപക പ്രതിഷേധത്തിലാണ് വിദ്യാർത്ഥികൾ. ജൂൺ 13 നാണ് നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് പുനഃ പരീക്ഷ നടത്താനുള്ള ഉത്തരവിറങ്ങുന്നത്. ചോദ്യ പേപ്പർ ചോർന്നതിന് പിന്നലെയാണ് പ്യൂൺ പരീക്ക്ഷ ജൂൺ 23 ന് പ്രഖ്യാപിച്ചത്. ഓൾ-ഇന്ത്യ പ്രീ-മെഡിക്കൽ ടെസ്റ്റ് (എഐപിഎംടി) എന്നറിയപ്പെട്ടിരുന്ന നീറ്റ്-യുജി, രാജ്യത്തുടനീളമുള്ള എല്ലാ മെഡിക്കൽ സ്ഥാപനങ്ങളിലും ബിരുദ മെഡിക്കൽ കോഴ്‌സുകളിലേക്ക് പ്രവേശനം തേടുന്ന വിദ്യാർത്ഥികൾക്കായി എല്ലാ വർഷവും നടത്തുന്ന ഏക പ്രവേശന പരീക്ഷയാണ്. ഇംഗ്ലീഷ്, ഹിന്ദി, അസമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാഠി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു തുടങ്ങി പതിമൂന്ന് ഭാഷകളിൽ പരീക്ഷയുടെ നടത്തിപ്പിൻ്റെ ചുമതല നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) യിൽ നിക്ഷിപ്‌തമാണ്.

നീറ്റ്–യുജി ഫലങ്ങളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ

2024 മെയ് 5ന് 2.4 ദശലക്ഷത്തിലധികം വിദ്യാർത്ഥികൾ എഴുതിയ നീറ്റ് ചോദ്യ പേപ്പർ ചോർന്നുവെന്ന് ആദ്യമായി ആരോപണം ഉയരുന്നത് സമൂഹ മാധ്യമങ്ങളിലാണ്. ഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെ പരീക്ഷാ നടത്തിപ്പിലും ഫലനിർണയത്തിലും അപാകതകൾ ചൂണ്ടിക്കാണിച്ച് രക്ഷിതാക്കൾ രംഗത്തെത്തി. നീറ്റ് യുജിയിൽ ക്രമക്കേടു നടന്നെന്നും പുനഃപരീക്ഷ വേണമെന്നും ആവശ്യപ്പെട്ട് ശാവാംഗി മിശ്ര ഉൾപ്പെടെ പത്ത് വിദ്യാർഥികൾ സമർപ്പിച്ച ഹർജികൾ ജൂൺ 12 ന് ജസ്റ്റിസുമാരായ വിക്രംനാഥ്, ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് പരിഗണിച്ചു. ചോദ്യപ്പേപ്പർ ചോർന്നെന്നും പലയിടങ്ങളിലും അത് വിദ്യാർഥികൾക്ക് നേരത്തേ ലഭിച്ചുവെന്നും ആരോപണം ഉയർന്നു. ബിഹാറിൽ നിന്ന് 4 വിദ്യാർത്ഥികളെ ചോദ്യപേപ്പർ ചോർത്തിയ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. പരീക്ഷാർഥികളിൽ നിന്നു 30 ലക്ഷം രൂപ വരെ ഈടാക്കിയതായാണ് വിവരം.

എന്താണ് നീറ്റ്–യുജി

നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അല്ലെങ്കിൽ നീറ്റ്–യുജി, ഇന്ത്യയിലെ മെഡിക്കൽ ഫീൽഡിൽ പ്രവേശനം നേടാനുള്ള നിർണായക പരീക്ഷയാണ്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി എന്ന എൻടിഎ നടത്തുന്ന നീറ്റ് യുജി, രാജ്യവ്യാപകമായി സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ബിരുദ മെഡിക്കൽ, ഡെൻ്റൽ കോഴ്‌സുകളിലേക്കും ആയുഷ് പ്രോഗ്രാമുകളിലേക്കും പ്രവേശന കവാടമാണ്. ഈ മത്സര പരീക്ഷ ഉദ്യോഗാർത്ഥികളെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയിലെ പ്രാവീണ്യത്തെയാണ് വിലയിരുത്തുന്നത്. കൂടാതെ ഈ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള നിർബന്ധിത മാനദണ്ഡവുമാണ്.

നീറ്റ് യുജിക്ക് മുമ്പ്, ഇന്ത്യയിലെ മെഡിക്കൽ പ്രവേശനം വിവിധ സംസ്ഥാന-തലത്തിലായിരുന്നത് നിയന്ത്രിക്കപ്പെട്ടിരുന്നത്. ഈ സമ്പ്രദായം പലപ്പോഴും പ്രവേശന പ്രക്രിയയിലെ പൊരുത്തക്കേടുകൾ, പരീക്ഷാ നിലവാരങ്ങളിലെ വ്യതിയാനങ്ങൾ, ഒന്നിലധികം പരീക്ഷകൾക്ക് തയ്യാറെടുക്കേണ്ട വിദ്യാർത്ഥികൾക്ക് കാര്യമായ സമ്മർദ്ദം എന്നിവയ്ക്ക് കാരണമായിരുന്നു.ഈ ന്യൂനതകൾ പരിഹരിക്കാനായാണ് ഏകീകൃത മെഡിക്കൽ പ്രവേശന പരീക്ഷ എന്ന ആശയം ആദ്യം നിർദ്ദേശിക്കപ്പെട്ടത്. 2016 ൽ പുറത്തുവന്ന ഒരു നിർണ്ണായക വിധിയിലൂടെയാണ് ഏപ്രിലിൽ , സുപ്രീം കോടതി നീറ്റ് യുജി പുനഃസ്ഥാപിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള മെഡിക്കൽ, ഡെൻ്റൽ കോഴ്‌സുകളിലേക്കുള്ള ഏക പ്രവേശന പരീക്ഷയായി നിർബന്ധമാക്കുകയും ചെയ്തു. ഒന്നിലധികം പ്രവേശന പരീക്ഷകൾ ഇല്ലാതാക്കാനും പ്രവേശന പ്രക്രിയയിലെ അപാകതകൾ തടയാനുമാണ് വിധി നടപ്പിലാക്കിയത്.2018ൽ നീറ്റ് യുജി നടത്തിപ്പിൻ്റെ ചുമതല നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് എന്ന എൻടിഎക്ക് കൈമാറി.

നീറ്റ് പരീക്ഷയുടെ വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്.... ചോദ്യപേപ്പര്‍ ക്രമക്കേട് വിവരം പുറത്ത് വന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ നീറ്റ് യുജി മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കി കഴിഞ്ഞു.... മെയ് മൂന്നിന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന് വ്യക്തമായതോടെയാണ് പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം. വിഷയത്തിൽ കേന്ദ്ര സർക്കാർ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ചോദ്യക്കടലാസ് ചോർച്ചയുടെ സൂത്രധാരനെന്ന് കരുതുന്നയാളടക്കം ആറു പേർ പിടിയിലായി. ഉത്തരാഖണ്ഡിലെ ദെഹ്‌റാദൂണിൽനിന്നാണ് അഞ്ചുപേരെ കസ്റ്റഡിയിലെടുത്തത്. മറ്റൊരാൾ മഹാരാഷ്ട്രയിലെ നാസിക്കിലും പിടിയിലായി. രാജസ്ഥാനിലെ സികാറിൽ കരിയർ കൗൺസലറായ രാകേഷ് കുമാറാണ് മുഖ്യ പ്രതി. ഇയാളിൽനിന്ന് ചോദ്യക്കടലാസ് വാങ്ങിയവരാണ് ദെഹ്‌റാദൂണിൽ പിടിയിലായത്. ഇവർ നാലുപേരും നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വിദ്യാർഥികളാണ്. വിവാദ ചോദ്യക്കടലാസ് കൈവശമുണ്ടായിരുന്ന, ഭോപാലിൽ മെഡിക്കൽ സയൻസസ് വിദ്യാർഥിയായ ശുഭം ഖൈർനാരാണ് നാസിക്കിൽ പിടിയിലായത്.

രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികൾ വിശ്വസിച്ചെഴുതുന്ന ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ നടന്നത് വമ്പൻ തട്ടിപ്പെന്ന് വിവരം. ​ഗൂഢാലോചനയുടെ തുടക്കം നാസിക്കിൽ നിന്നാണെന്ന് കണ്ടെത്തി. ഹരിയാന, ആന്ധ്ര, തെലങ്കാന, രാജസ്ഥാൻ, ദില്ലി, ജമ്മു കശ്മീർ അടക്കം സംസ്ഥാനങ്ങളിലേക്കും ചോദ്യപേപ്പർ എത്തിയതായും കണ്ടെത്തൽ. സിബിഐ ഇന്ന് തന്നെ എഫ്ഐആർ തയ്യാറാക്കുമെന്നാണ് വിവരം. തട്ടിപ്പിന്റെ സൂത്രധാരനെന്ന് പൊലീസ് ആരോപിക്കുന്ന മനീഷ് യാദവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ചോദ്യചിഹ്നമാകുന്നതാണ് വലിയ പ്രശ്നം. നീറ്റിൻ്റെ വിശ്വാസ്യത തകരാൻ ഒരു കാരണവശാലും അനുവദിക്കരുതെന്നാണ് 2024ൽ സുപ്രീം കോടതി പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തിൽ കെ. രാധാകൃഷ്ണൻ കമ്മിറ്റിയെ നിയമിക്കുകയും നിർദേശങ്ങൾ സമർപ്പിക്കുകയും ചെയ്തു. എന്നിട്ടും 2026ൽ ഇത് ആവർത്തിച്ചു.

SCROLL FOR NEXT