അലയടിക്കുന്ന മുദ്രാവാക്യം വിളികളോടെ വിഎസിന്‍റെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെത്തി.
പുന്നപ്രയിലെ വീട്ടിലെ പൊതു ദർശനത്തിനായി തടിച്ചു കൂടിയ ജനം
പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലേക്ക് വിഎസിന്‍റെ ഭൗതിക ശരീരം എത്തിച്ചപ്പോൾ
പുന്നപ്രയിലെ വീട്ടിലെ പൊതുദർശനത്തിൽ നിന്ന്
തൊണ്ട പൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യം വിളികളോടെയാണ് ജനങ്ങൾ പ്രിയ നേതാവിനെ പുന്നപ്രയിലേ വീട്ടിലേക്ക് സ്വീകരിച്ചു.
പ്രായഭേദമന്യേ ആളുകൾ തിരുവനന്തപുരം തൊട്ട് ആലപ്പുഴ വരെയുള്ള വഴിയരികിൽ വിഎസിനെ കാണാൻ കാത്തു നിന്നു.
രാത്രിയെന്നോ പകലെന്നോയില്ലാതെ കുഞ്ഞുങ്ങളടക്കം വിഎസിനെ കാണാനായി കാത്തിരുന്നു. പുലർച്ചെ 3.30 ന് സിഐടിയു കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ വിഎസിനെ കാത്തിരിക്കുന്ന കൊച്ചുപെൺകുട്ടി കൈയ്യിൽ കരുതിയത് വിഎസ് അപ്പൂപ്പന് വിട എന്ന പോസ്റ്ററുമായാണ്.
വിലാപയാത്രയ്ക്കൊപ്പം ആയിരക്കണക്കിന് പേരാണ് അണിനിരന്നത്. 7 മണിക്കൂർ കൊണ്ട് എത്തേണ്ടിയിരുന്ന വിലാപയാത്ര 22 മണിക്കൂറിലേറെ സമയമെടുത്താണ് പുന്നപ്രയിലെ വീട്ടിലെത്തിയത്.
സമയക്രമം തെറ്റിയ സാഹചര്യത്തിൽ അധികനേരം വൈകാതെ തന്നെ പുന്നപ്രയിൽ നിന്നും പൊതുദർശനം വെട്ടിച്ചുരുക്കും.
ഔദ്യോഗിക ബഹുമതികളോടെ വൈകുന്നേരം വിഎസിന്റെ ഭൗതിക ശരീരം വലിയ ചുടുകാട്ടിൽ സംസ്കരിക്കും