യൂറോ കപ്പിലെ ഗ്രൂപ്പ് എഫിൽ തുർക്കിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് പോർച്ചുഗൽ. ബെർണാർഡോ സിൽവയും ബ്രൂണോ ഫെർണാണ്ടസും പോർച്ചുഗലിനായി ഗോൾവല കുലുക്കി. അക്കൈദിന്റെ ഓൺ ഗോളായിരുന്നു മൂന്നാമത്തേത്. വിജയത്തോടെ പോര്‍ച്ചുഗല്‍ പ്രീ ക്വാർട്ടര്‍ ഉറപ്പിച്ചു.
ആദ്യപകുതിയില്‍ ഇരുപത്തിയൊന്നാം മിനുറ്റിൽ ബെര്‍ണാഡോ സില്‍വ നേടിയ ഗോളിലൂടെയും ഇരുപത്തിയെട്ടാം മിനുറ്റിൽ സമേത് അകൈദിന്‍ നൽകിയ ഓൺ ഗോളിലൂടെയും പോർച്ചുഗൽ കളിയുടെ കൺട്രോൾ പിടിച്ചെടുത്തിരുന്നു. രണ്ടാം പകുതിയിൽ ക്രിസ്റ്റ്യാനോയുടെ അസിസ്റ്റിൽ ബ്രൂണോ ഫെർണാണ്ടസ് തുർക്കി ഗോൾ മുഖത്തേക്ക് നിറയൊഴിച്ചു. അതോടെ പോർച്ചുഗൽ ആധികാരിക വിജയം സ്വന്തമാക്കി.
മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഒരു ഗോള്‍ ശ്രമമൊഴിച്ചാല്‍ തുര്‍ക്കിയുടെ മികച്ച മുന്നേറ്റമാണ് കാണാനായത്. എട്ടാംമിനിറ്റില്‍ ലീഡ് ചെയ്യാനുള്ള മികച്ച ഒരു അവസരം തുര്‍ക്കി കളഞ്ഞുകുളിച്ചു. പതിയെപ്പതിയെ പോര്‍ച്ചുഗല്‍ മേധാവിത്വം തിരിച്ചുപിടിക്കുകയായിരുന്നു