കാല്‍പ്പന്തു പ്രേമികളെ ആവേശത്തിലാഴ്ത്തി, നാലു വര്‍ഷത്തിലൊരിക്കല്‍ വിരുന്നെത്തുന്ന മഹാമേളയ്ക്ക് പറയാന്‍ ഒരു നൂറ്റാണ്ടിന്റെ കഥയുണ്ടാകും. അതിന്റെ ആദ്യ അധ്യായത്തില്‍ തിളക്കമുള്ള പേരായി ഒരു ഫ്രഞ്ച് താരവുമുണ്ടാകും. ലുസിയന്‍ ലോറന്റ്. ദേശീയ കുപ്പായത്തില്‍ 10 മത്സരങ്ങള്‍ മാത്രം കളിച്ച്, രണ്ടു ഗോള്‍ മാത്രം നേടിയ ലോറന്റ് എങ്ങനെയാണ് ലോകകപ്പ് ചരിത്രത്തിന്റെ ഭാഗമാകുന്നത്?