
മുംബൈയിലെ സിയോൺ ആശുപത്രിയിൽ മദ്യലഹരിയിലായിരുന്ന ഒരു രോഗിയും ബന്ധുക്കളും ചേർന്ന് വനിതാ ഡോക്ടറെ മർദിച്ചതായി റിപ്പോർട്ട്. കൊൽക്കത്തയിലെ ആശുപത്രിയിൽ വനിതാ ഡോക്ടറെ ക്രൂരമായ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടയിലാണ് പുതിയ സംഭവം. പുലർച്ചെ 3.30 ഓടെ ഡോക്ടർ വാർഡിൽ ഡ്യൂട്ടിയിലിരിക്കെയാണ് ആക്രമണം ഉണ്ടായതെന്ന് റസിഡൻ്റ് ഡോക്ടർമാർ പറഞ്ഞു.
ഇന്ന് പുലർച്ചെ 3:30 ന് ഒരു രോഗിയും ഇയാളുടെ ചില ബന്ധുക്കളും മദ്യപിച്ച് ആശുപത്രിയിലെത്തുകയും വനിതാ റസിഡൻ്റ് ഡോക്ടറുമായി വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു. മദ്യപിച്ചെത്തിയ ആറോളം പേരടങ്ങുന്ന സംഘം ശാരീരികമായി ഉപദ്രവിച്ചപ്പോൾ സ്വയം പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വനിതാ റസിഡൻ്റ് ഡോക്ടർക്ക് പരിക്കേറ്റത്. തുടർന്ന് രോഗിയും കുടുംബവും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു.
ഡോക്ടർ സിയോൺ പൊലീസ് സ്റ്റേഷനിൽ മൊഴി നൽകുകയും പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) ഫയൽ ചെയ്യുകയും ചെയ്തു. സിയോൺ ഹോസ്പിറ്റലിലെ റസിഡൻ്റ് ഡോക്ടർമാരെ പ്രതിനിധീകരിക്കുന്ന സംഘടനയായ ബിഎംസി എംആർഡിയിലെ ഡോക്ടർമാർ, അപകടകരമായ സംഭവം കാര്യമായ സുരക്ഷാ വീഴ്ചയാണ് എടുത്തുകാണിക്കുന്നതെന്നും ഞങ്ങളുടെ ഡോക്ടർമാരുടെ സുരക്ഷ വിലമതിക്കാനാവാത്തതാണെന്നും പൊലീസ് സ്റ്റേഷനിൽ മൊഴി നൽകി. ഈ സാഹചര്യത്തിന് അടിയന്തര ശ്രദ്ധയും എല്ലാ ആശുപത്രികളിലും കർശനമായ സുരക്ഷാ നടപടികൾ നടപ്പിലാക്കേണ്ടതും ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.