fbwpx
"കുർക്‌സിൻ്റെ 1000 കിലോമീറ്റർ പ്രദേശം സൈനത്തിൻ്റെ നിയന്ത്രണത്തിൽ"; റഷ്യൻ അധിനിവേശത്തിൽ ആദ്യപൊതു പ്രതികരണവുമായി യുക്രെയ്ൻ
logo

ന്യൂസ് ഡെസ്ക്

Last Updated : 13 Aug, 2024 10:13 AM

കുർക്സിലെ ആക്രമണങ്ങൾ പുടിൻ്റെ യുദ്ധത്തിൻ്റെ ഫലമായുണ്ടായതാണെന്ന് വൊളോഡിമിർ സെലൻസ്കി

WORLD



റഷ്യയുടെ ഭാഗമായ കുർസ്‌ക് മേഖലയുടെ ഏകദേശം 1,000 ചതുരശ്ര കിലോമീറ്റർ സൈന്യത്തിൻ്റെ നിയന്ത്രണത്തിലെന്ന് യുക്രെയ്ൻ്റെ സായുധാ സേന മോധാവി ഒലെക്‌സാണ്ടർ സിർസ്‌കി. യുക്രയെ്ൻ അധിനിവേശത്തെ പ്രതിരോധിക്കാൻ റഷ്യ പാടുപെടുന്ന സാഹചര്യത്തിൽ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്‌കി തന്നെ പങ്കുവെച്ച വീഡിയോയിലാണ് സായുധ തലവൻ ഇക്കാര്യം വിശദീകരിക്കുന്നത്. റഷ്യൻ മേഖലയിലെ ആക്രമണം സംബന്ധിച്ച് യുക്രെയിൻ നടത്തുന്ന ആദ്യ പൊതു പ്രതികരണമാണിത്.

ALSO READ: റഷ്യയിലേക്കുള്ള യുക്രെയ്ൻ സൈനിക ഓപ്പറേഷൻ; കർസ്ക് പ്രവിശ്യയിൽ നിന്ന് 76,000 ലേറെ ആളുകളെ ഒഴിപ്പിച്ചതായി റിപ്പോർട്ട്

യുക്രെയ്ൻ കുർസ്‌ക് മേഖലയിൽ നടത്തുന്ന ആക്രമണം തുടരുകയാണ്. റഷ്യൻ ഫെഡറേഷൻ്റെ കീഴിലുള്ള പ്രദേശത്തിൻ്റെ ഏകദേശം 1,000 ചതുരശ്ര കിലോമീറ്റർ നിലവിൽ യുക്രെയ്ൻ്റെ നിയന്ത്രണത്തിലാണ്. ഈ പ്രദേശത്തിനായി ഒരു മാനുഷിക പദ്ധതി തയ്യാറാക്കാൻ ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം ഉത്തരവിട്ടതായി സെലൻസ്കി പറഞ്ഞു. ദീർഘദൂര ആയുധങ്ങളുൾപ്പെടെ ഉപയോഗിച്ച് റഷ്യക്കെതിരെ ആക്രമണം കടുപ്പിക്കാൻ തന്നെയാണ് യുക്രെയ്ൻ്റെ തീരുമാനം.  റഷ്യയ്‌ക്കെതിരായ ആക്രമണത്തിനായി ദീർഘദൂര ആയുധങ്ങൾ ഉപയോഗിക്കുന്നതിന് പാശ്ചാത്യ സഖ്യകക്ഷികളിൽ നിന്ന് അനുമതി നേടേണ്ടതായിട്ടുണ്ട്. അനുമതിക്കാവശ്യമായ നടപടികളുടെ ലിസ്റ്റ് അവതരിപ്പിക്കാൻ പ്രതിരോധ മന്ത്രാലയത്തോടും നയതന്ത്രജ്ഞരോടും ഉത്തരവിട്ടിട്ടുണ്ടെന്നും യുക്രെയ്ൻ നേതാവ് പ്രസ്താവനയിൽ പറഞ്ഞു.

ALSO READ: വീടിനു മുകളിലേക്ക് ആയുധാവശിഷ്ടങ്ങൾ വീണു; യുക്രെയ്‌നില്‍ നാലു വയസുകാരനും പിതാവും കൊല്ലപ്പെട്ടു


അതേസമയം കുർസ്‌കിലെ ആക്രമണങ്ങൾ റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമർ പുടിൻ്റെ യുദ്ധത്തിൻ്റെ ഫലമായുണ്ടായതാണെന്ന് സെലൻസ്കി പറയുന്നു.  "ആളുകളെയും നിയമങ്ങളെയും അവഗണിക്കുന്നവരുടെ വിധി ഇതാണ്. റഷ്യ ഞങ്ങൾക്കു മേൽ യുദ്ധം കൊണ്ടുവന്നു. അത് ഞങ്ങൾ തിരിച്ച് പ്രയോഗിക്കുകയാണ്. യുക്രെയ്ൻ എപ്പോഴും സമാധാനം ആഗ്രഹിക്കുന്നു. ഞങ്ങൾ നിസ്സംശയമായും സമാധാനം ഉറപ്പാക്കും." സെലൻസ്കി തൻ്റെ ഔദ്യോഗിക എക്സ് പോസ്റ്റിൽ കുറിച്ചു.

Also Read
user
Share This

Popular

NATIONAL
KERALA
"ഭ‍ർത്താവിന് വെടിയേറ്റത് തലയ്ക്ക്"; ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൻ്റെ ഞെട്ടൽ വിട്ടുമാറാതെ വിനോദസഞ്ചാരികൾ