കള്ളവോട്ട്; മഞ്ചേശ്വരത്തും വടക്കാഞ്ചേരിയിലും പരാതി

തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്ത് രണ്ടിടങ്ങളിൽ കള്ളവോട്ട് ആരോപണം...
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Files
Published on
Updated on

കാസർഗോഡ്: കേരള ചരിത്രത്തിലെ അതിനിർണായകമായ നിയമസഭ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്ത് രണ്ടിടങ്ങളിൽ കള്ളവോട്ട് ആരോപണം.

പ്രതീകാത്മക ചിത്രം
കേരളം വിധിയെഴുതുന്നു; 40.41% പോളിങ്, കളമശേരിയിൽ സംഘർഷം

കാസർഗോഡ് മഞ്ചേശ്വരം മണ്ഡലത്തിൽ കള്ളവോട്ട് ആരോപണ പരാതി ഉയർന്നു. കയ്യാർ 128ാം നമ്പർ ബൂത്തിൽ കള്ളവോട്ട് രേഖപ്പെടുത്തിയതായി ബിജെപി ആരോപിച്ചു. ഗൾഫിലുള്ള ഖാലിദ് എന്നയാളുടെ വോട്ട് നാട്ടിലുള്ള ജാഫർ എന്നയാൾ രേഖപ്പെടുത്തിയതായാണ് പരാതിയിൽ പറയുന്നത്.

മഞ്ചേശ്വരം മണ്ഡലത്തിലെ ബഡാജെയിൽ 21ാം നമ്പർ ബൂത്തിൽ വോട്ടിങ് മെഷീനിൽ ചെയ്യുന്നതിൽ കൂടുതൽ വോട്ട് രേഖപ്പെടുത്തുന്നതായും പരാതി ഉയർന്നു. ബൂത്തിൽ രണ്ടു മണിക്കൂറിനിടെ രണ്ട് വോട്ട് അധികം രേഖപ്പെടുത്തിയതായി കണ്ടെത്തി.

പ്രതീകാത്മക ചിത്രം
"ദൃശ്യങ്ങൾ എഐ ആണോ എന്ന് സംശയം, ഷാഫി പറമ്പിലാണ് ഇതിൻ്റെ സംവിധായകൻ"; വോട്ടിന് നോട്ട് വിവാദത്തിൽ ശോഭാ സുരേന്ദ്രൻ

തൃശൂർ വടക്കാഞ്ചേരിയിലും കള്ളവോട്ട് ആരോപണ പരാതി ഉയർന്നു. ഗേൾസ് സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയ വടക്കാഞ്ചേരി സ്വദേശി സജീവിന്റെ വോട്ട് പോസ്റ്റൽ വോട്ട് ചെയ്തതായി കണ്ടെത്തി. വോട്ട് ചെയ്യാനാകാതെ സജീവ് മടങ്ങി. സംഭവത്തിൽ പരാതി നൽകുമെന്ന് വോട്ടർ അറിയിച്ചു.

കാസർഗോഡ് ഉദുമയിൽ കണ്ണടയിൽ ഒളിക്യാമറ വച്ച് ബൂത്തിനുള്ളിൽ കയറിയ യുഡിഎഫ് ചീഫ് ഏജൻ്റ് പിടിയിലായി. അഡ്വ. ബി.എം. ജമാലിനെയാണ് ഇലക്ഷൻ സ്ക്വാഡ് കസ്റ്റഡിയിൽ എടുത്തത്. യുഡിഎഫ് സ്ഥാനാർഥി കെ. നീലകണ്ഠൻ്റെ ചീഫ് ഏജൻ്റാണ് അഡ്വ. ബി.എം. ജമാൽ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com