

കൊച്ചി: ന്യൂസ് മലയാളം പ്രീ പോൾ സർവെയുടെ രണ്ടാം ഭാഗത്തിലേക്ക് സ്വാഗതം. ആവേശകരമായ നിയമസഭ പോരാട്ടത്തെ സ്വാധീനിക്കുന്ന നിർണായകമായ രാഷ്ട്രീയ ചോദ്യങ്ങളിലേക്കാണ് ഇന്ന് സർവെ കടക്കുന്നത്. അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന ജനങ്ങളുടെ നിലപാട് വെളിപ്പെടുത്തി കൊണ്ടാകും ഈ ഭാഗം അവസാനിക്കുക.
മൂഡ് ഓഫ് ദ സ്റ്റേറ്റ് ഇന്നത്തോടെ പൂർത്തിയാക്കി, അടുത്ത ഘട്ടത്തിലേക്ക് സർവേ കടക്കുകയാണ്. ഓരോ മുന്നണികളും എത്ര സീറ്റുകൾ നേടുമെന്ന അതി നിർണായക വിവരം ന്യൂസ് മലയാളം പുറത്ത് വിടുക അടുത്ത ശനിയാഴ്ചയാകും. അതിന് മുന്നോടിയായി മലയാളിയുടെ രാഷ്ട്രീയ മനസ് ഇഴകീറി പരിശോധിച്ച് തുറന്ന് കാട്ടുകയാണ്...
അങ്ങേയറ്റം ശാസ്ത്രീയമായി നടത്തിയത് എന്നതാണ് ന്യൂസ് മലയാളം സർവേയെ വ്യത്യസ്ഥമാക്കുന്നത്. ഓരോ ജില്ലയുടെയും ജനസംഖ്യയ്ക്ക് ആനുപാതികമായി, ഓരോ മത-സാമുദായിക വിഭാഗങ്ങളുടെ കൃത്യം പ്രാതിനിധ്യം ഉറപ്പാക്കി, ലിംഗാനുപാതം പാലിച്ച് നടത്തിയ സർവേയാണിത്. അത്തരത്തിൽ കുറ്റമറ്റ രീതിയിൽ നടത്തിയ സർവെയിൽ തെളിയുന്ന രാഷ്ട്രീയ സത്യങ്ങൾ എന്തെല്ലാമാണെന്ന് ഇന്ന് നമുക്ക് പരിശോധിക്കാം.
അങ്ങേയറ്റം ശാസ്ത്രീയമായ സാംപ്ലിംങ്ങിലൂടെ തയ്യാറാക്കിയത് എന്നതാണ് ഈ സർവേയുടെ പ്രത്യേകത. എല്ലാ ജില്ലകളുടെയും ജനസംഖ്യാ അനുപാതം പാലിച്ച്, മത-സാമുദായിക ഘടനയുടെ പരിച്ഛേദമായ സാംപിളിങ്ങാണ് ഈ സർവേയ്ക്ക് ന്യൂസ് മലയാളം ആശ്രയിച്ചത്. അണുവിട തെറ്റാത്ത മെത്തഡോളജി ആണ് സർവേയിൽ അനുവർത്തിച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ആദ്യ ലാപ്പിൽ കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ചോദ്യത്തിലേക്കാണ് സർവെ ആദ്യം പോകുന്നത്. തുടർഭരണം സിപിഐഎമ്മിനെ ദുഷിപ്പിക്കുമോ...
തുടർഭരണം സിപിഐഎമ്മിനെ ദുഷിപ്പിക്കുമോ എന്ന ചോദ്യത്തിന് വിവിധ മതവിഭാഗങ്ങൾ നൽകിയ ഉത്തരം ശതമാന കണക്കിൽ ഇങ്ങനെയാണ്...
കെ.കെ.ശൈലജയെ നേതൃ സ്ഥാനത്തേക്ക് ഉയർത്തി കാട്ടുന്നതുമായി ബന്ധപ്പെട്ട് കേരളത്തിൽ ഏറ്റവും ചർച്ച ചെയ്ത ചോദ്യം ഇതാണ്. കേരളത്തിന് ഒരു വനിത മുഖ്യമന്ത്രി വേണോ....
കേരളത്തിന് വനിത മുഖ്യമന്ത്രി വേണോ എന്ന ചോദ്യത്തിന് വിവിധ മതവിഭാഗങ്ങൾ നൽകിയ ഉത്തരം ശതമാന കണക്കിൽ ഇങ്ങനെയാണ്...