'മോദി'ക്കാലത്ത് കാവി രാഷ്ട്രീയം പറയുന്ന ബോളിവുഡ്

മോദി സ‍ർക്കാ‍ർ അധികാരത്തിൽ വന്ന ശേഷം സംഘപരിവാർ പ്രൊപ്പഗണ്ടയുടെ ഭാ​ഗമായി എത്ര ചിത്രങ്ങളുണ്ടായെന്ന് ഊഹിക്കാമോ?

1924ൽ സ്ഥാപിതമായ ഇറ്റാലിയൻ ഫിലിം കോർപ്പറേഷനായ ഇസ്റ്റിറ്റ്യൂട്ടോ ലൂസിന്റെ പുതിയ ആസ്ഥാനത്തിന്റെ ഉദ്ഘാടനം. ഉദ്ഘാടകൻ ബെനിറ്റോ മുസോളിനി. വേദിയുടെ ബാക്ക് ഡ്രോപ്പായി, ക്യാമറയ്ക്ക് പിന്നിൽ നിൽക്കുന്ന മുസോളിനിയുടെ ഒരു ഭീമൻ കട്ടൗട്ട്. ഒപ്പം ഒരു കുറിപ്പും - ‘സിനിമാറ്റോഗ്രഫി ഏറ്റവും ശക്തമായ ആയുധമാണ്’

ശരിയാണ്, ഇമേജുകൾക്ക് മാരകമായ പ്രഹരശേഷിയുണ്ട്. അത് ജനങ്ങളെ സ്വാധീനിക്കും. ഹിറ്റ്‌ലറിന്റെ ജർമനിയിലും അത് നമ്മൾ കണ്ടതാണ്. നാസിസം ഒരു പകർച്ചവ്യാധി കണക്കിന് ജർമനിയെ ബാധിച്ചതിന് പിന്നിൽ ഇമേജുകളുടെ സ്വാധീനം കാണാം. അതാണ് ഹിറ്റ്‌ലറിനെ നായകനാക്കിയത്, ജൂതന്മാരെ വില്ലന്മാരാക്കിയത്. ഇതിനൊപ്പം സെൻസർഷിപ്പ് കൂടിയാകുമ്പോൾ ഭരണകൂടത്തിന് ഏറാൻമൂളുന്ന ശബ്ദങ്ങൾ മാത്രം പുറത്തെത്തി. ജനങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടു. പറഞ്ഞുവരുന്നത് പ്രൊപ്പഗണ്ട സിനിമകളെപ്പറ്റിയാണ്. നമുക്ക് ഇന്ന് ആ വാക്ക് അത്രമേൽ പരിചിതമാണ്.

2014ൽ ആദ്യ മോദി സ‍ർക്കാ‍ർ അധികാരത്തിൽ വന്ന ശേഷം തീവ്ര വലതുപക്ഷത്തിന്റെ, സംഘപരിവാറിന്റെ പ്രൊപ്പ​ഗണ്ടയുടെ ഭാ​ഗമായി എത്ര ചിത്രങ്ങളുണ്ടായെന്ന് ഊഹിക്കാമോ? എത്ര ചരിത്ര സംഭവങ്ങൾക്കാണ് കാവി രാഷ്ട്രീയത്തിന്റെ ഭാഷയും ആഖ്യാനവും നൽകാൻ ശ്രമിച്ചതെന്ന് അറിയാമോ?

വീഡിയോ കാണുക

News Malayalam 24x7
newsmalayalam.com