ചലച്ചിത്ര മേളകളിൽ താരമാകാൻ നീലി; സ്റ്റുട്ട്ഗാർട്ട്, ബൈഫാൻ ഫെസ്റ്റിവലുകളിലേക്ക് 'ലോക'

300 കോടി ആഗോള കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമാണ് 'ലോക'
'ലോക-ചാപ്റ്റർ വൺ:ചന്ദ്ര'
'ലോക-ചാപ്റ്റർ വൺ:ചന്ദ്ര'
Published on
Updated on

കൊച്ചി: മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായ 'ലോക-ചാപ്റ്റർ വൺ:ചന്ദ്ര'യ്ക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം. 2026ൽ ജർമനിയിൽ നടക്കുന്ന 23ാമത് സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലേക്ക് ആണ് ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതുകൂടാതെ സൗത്ത് കൊറിയയിൽ നടക്കുന്ന ബുക്കിയോൺ ഇന്റർനാഷണൽ ഫാന്റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. ജൂലൈ രണ്ട് മുതൽ 12 വരെ ആണ് ബൈഫാൻ അരങ്ങേറുന്നത്.

ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമിച്ച ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. 300 കോടി ആഗോള കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമായി മാറിയ 'ലോക', കേരളത്തിൽ നിന്ന് 121 കോടി ഗ്രോസ് കളക്ഷൻ നേടി ഇൻഡസ്ട്രി ഹിറ്റ് പട്ടവും സ്വന്തമാക്കിയിരുന്നു.

'ലോക-ചാപ്റ്റർ വൺ:ചന്ദ്ര'
കുടിയേറ്റ വിരുദ്ധ സിനിമയ്ക്ക് പ്രദർശനാനുമതി നൽകാതെ ജർമനി; എക്സിൽ സൗജന്യമായി പങ്കുവച്ച് ഇലോൺ മസ്ക്

നേരത്തെ കേരളാ ഫിലിംസ് ക്രിട്ടിക്സ് അവാർഡ് 2025ൽ അഞ്ച് പുരസ്കാരങ്ങളുമായി ചിത്രം വലിയ നേട്ടം കരസ്ഥമാക്കിയിരുന്നു. മികച്ച സംവിധായകൻ, നടി, സംഗീത സംവിധായകൻ, മേക്കപ്പ്, നവാഗത രചയിതാവ് എന്നീ വിഭാഗങ്ങളിലാണ് ചിത്രം പുരസ്കാരം സ്വന്തമാക്കിയത്.

പാൻ ഇന്ത്യ ഹിറ്റായി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്. ടൊവിനോ തോമസ് ആണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലെ നായകൻ. ടൊവിനോ തോമസ്, ദുൽഖർ സൽമാൻ എന്നിവർ 'ലോക'യിൽ അതിഥി താരങ്ങളായും എത്തിയിരുന്നു.

തിയേറ്റർ റിലീസിന് ശേഷം, ചിത്രത്തിന് ഒടിടിയിലും ഗംഭീര പ്രതികരണവും സ്വീകരണവുമാണ് പാൻ ഇന്ത്യ തലത്തിൽ ലഭിച്ചത്. ഇതുകൂടാതെ, കഴിഞ്ഞ വർഷം റിലീസ് ചെയ്ത ഇന്ത്യൻ ചിത്രങ്ങളിൽ ഏറ്റവും ജനപ്രിയമായ 10ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റിൽ ഇടം നേടിയും 'ലോക' ശ്രദ്ധ നേടി.

'ലോക-ചാപ്റ്റർ വൺ:ചന്ദ്ര'
ONE LINE | ഒരു കൂട്ടക്കൊലയും വിഖ്യാത സാഹിത്യ സൃഷ്ടിയുടെ പിറവിയും

കേരളത്തിന്റെ ഐതീഹ്യങ്ങളുടെ ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രം, മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും സൂപ്പർ വിജയം നേടിയിരുന്നു. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് നിർണായക വേഷങ്ങൾ ചെയ്തത്.

News Malayalam 24x7
newsmalayalam.com