അബിഷൻ ജീവിന്ത് - അനശ്വര രാജൻ ചിത്രം "വിത്ത് ലവ്" ടൈറ്റിൽ ടീസർ പുറത്ത്

ചിത്രത്തിൻ്റെ തിരക്കഥയും സംവിധാനവും മദനാണ്
അബിഷൻ ജീവിന്ത് - അനശ്വര രാജൻ ചിത്രം "വിത്ത് ലവ്" ടൈറ്റിൽ ടീസർ പുറത്ത്
Source: Social Media
Published on
Updated on

അബിഷൻ ജീവിന്ത്, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, സൗന്ദര്യ രജനീകാന്തിൻ്റെ സിയോൺ ഫിലിംസ്, എംആർപി എൻ്റർടെയ്ൻമെൻ്റുമായി സഹകരിച്ച് നിർമിക്കുന്ന പുതിയ തമിഴ് ചിത്രത്തിൻ്റെ ടൈറ്റിൽ ടീസർ പുറത്ത്."വിത്ത് ലവ്" എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ചിത്രത്തിൻ്റെ തിരക്കഥയും സംവിധാനവും മദനാണ്.

ഈ വർഷത്തെ തമിഴിലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ടൂറിസ്റ്റ് ഫാമിലി'യുടെ വൻ വിജയത്തെത്തുടർന്ന്, അതിൻ്റെ സംവിധായകൻ അബിഷൻ ജീവിന്ത് ഈ റൊമാൻ്റിക് ഡ്രാമയിലൂടെ ആദ്യമായി നായകനായി എത്തുന്നുവെന്ന പ്രത്യേകതയും ഇതിനുണ്ട്. പ്രണയം, കോമഡി എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ടൈറ്റിൽ ടീസർ സൂചിപ്പിക്കുന്നത്.

അബിഷൻ ജീവിന്ത് - അനശ്വര രാജൻ ചിത്രം "വിത്ത് ലവ്" ടൈറ്റിൽ ടീസർ പുറത്ത്
അടുത്ത ട്രെൻഡാവുമോ റിബൽ സാബ് ! ത്രസിപ്പിക്കുന്ന ചുവടുകളും ഈണവുമായി രാജാസാബിലെ ഗാനമെത്തുന്നു

ഗുഡ് നൈറ്റ്, ലൗവർ, ടൂറിസ്റ്റ് ഫാമിലി എന്നിവയുൾപ്പെടെ നിരവധി ഹിറ്റുകൾ നൽകി ശ്രദ്ധ നേടിയ നിർമാണ കമ്പനിയാണ് എംആർപി എൻ്റർടെയ്ൻമെൻ്റ്. ഹരിഷ് കുമാർ, കാവ്യാ അനിൽ, സച്ചിൻ നാച്ചിയപ്പൻ, തേനി മുരുഗൻ, ശരവണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

ഛായാഗ്രഹണം- ശ്രേയസ് കൃഷ്ണ, സംഗീതം- ഷോൺ റോൾഡൻ, എഡിറ്റിംഗ്- സുരേഷ് കുമാർ, കലാസംവിധാനം- രാജ്കമൽ, കോസ്റ്റ്യൂം ഡിസൈൻ- പ്രിയ രവി, അസോസിയേറ്റ് പ്രൊഡ്യൂസർ- വിജയ് എം. പി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എ. ബാലമുരുകൻ, ഗാനരചന- മോഹൻ രാജൻ, സൗണ്ട് മിക്സിംഗ്- സുരൻ ജി,സൗണ്ട് ഡിസൈൻ- സുരൻ ജി- എസ്. അളഗിയകൂത്തൻ, ഡിഐ- മാങ്കോ പോസ്റ്റ്, കളറിസ്റ്റ്- സുരേഷ് രവി, സി ജി- രാജൻ, ഡബ്ബിംഗ് സ്റ്റുഡിയോ- സൗണ്ട്സ് റൈറ്റ് സ്റ്റുഡിയോ, ഡബ്ബിംഗ് എഞ്ചിനീയർ- ഹരിഹരൻ അരുൾമുരുകൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഡി. പ്രശാന്ത്, പ്രൊഡക്ഷൻ മാനേജർ- ആർ.ജെ. സുരേഷ് കുമാർ, പബ്ലിസിറ്റി ഡിസൈനർ- ശരത് ജെ സാമുവൽ, ടൈറ്റിൽ ഡിസൈൻ- യദു മുരുകൻ, പബ്ലിസിറ്റി സ്റ്റിൽസ്- ജോസ് ക്രിസ്റ്റോ, സ്റ്റിൽസ്- മണിയൻ, സഹസംവിധായകൻ- ദിനേശ് ഇളങ്കോ, സംവിധാന ടീം- നിതിൻ ജോസഫ്, ഹരിഹര തമിഴ്സെൽവൻ, ബാനു പ്രകാശ്, നവീൻ എൻ. കെ, ഹരി പ്രസാദ്, തങ്കവേൽ, പിആർഒ- ശബരി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com