ലെബനനിലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ മരണസംഖ്യ 600 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

ബെയ്റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശത്തുള്ള ദഹിയിലും ഇസ്രയേൽ വ്യോമാക്രമണം നടത്തി
ലെബനനിലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ മരണസംഖ്യ 600 ആയി; രക്ഷാപ്രവർത്തനം തുടരുന്നു
Published on



ലെബനനിലെ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 600 ആയി. ആക്രമണത്തിൽ 1600ലേറെ പേർക്ക് പരുക്കേറ്റു. ബെയ്റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശത്തുള്ള ദഹിയിലും ഇസ്രയേൽ വ്യോമാക്രമണം നടത്തി. ദഹിയിൽ മാത്രം ആറ് പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ 15 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഹിസ്ബുള്ളയിലെ നേതാവിനെയാണ് ആക്രമണം ലക്ഷ്യമിട്ടതെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

24 മണിക്കൂറിനിടെ ലെബനനിലുടനീളം 1300 ഇടങ്ങളിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. തെക്കൻ ലെബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഒക്ടോബർ ഏഴിന് ഇസ്രയേൽ–ഹമാസ് യുദ്ധം ആരംഭിച്ചതിനുശേഷം മേഖലയിൽ നടന്ന ഏറ്റവും വലിയ ആക്രമണമാണിത്. നിരവധി ഹിസ്ബുള്ള കേന്ദ്രങ്ങളിലായി ഡസൻ കണക്കിന് ആക്രമണങ്ങളാണ് ഇസ്രയേൽ നടത്തിയത്. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വടക്കൻ ഇസ്രയേലിലുടനീളം 150 ഓളം വ്യോമാക്രമണങ്ങള്‍ ഹിസ്ബുള്ളയും നടത്തി. ഇതോടെ സ്കൂളുകള്‍ അടച്ചും ഒത്തുചേരലുകള്‍ വിലക്കിയുമാണ് ഇസ്രയേല്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. സെപ്റ്റംബർ 20ന് ലെബനനിലെ ബെയ്റൂട്ടിലുണ്ടായ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട മുതിർന്ന ഹിസ്ബുള്ള കമാന്‍ഡർ ഇബ്രാഹിം അഖ്വിലിന്‍റെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കവെ ഇസ്രയേലുമായുള്ള യുദ്ധം അടുത്ത ഘട്ടത്തിലെത്തിയെന്നും ഇനി തുറന്ന യുദ്ധമായിരിക്കുമെന്നും ഹിസ്ബുള്ള ഡെപ്യൂട്ടി ചീഫ് നൈം ഖാസിം പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷമാണ് ലോകം കണ്ട വിചിത്രമായ പേജർ ആക്രമണങ്ങളും വോക്കി ടോക്കി ആക്രമണങ്ങളും ഹിസ്ബുള്ള കേന്ദ്രങ്ങളിൽ നടന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com