
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതിയുടെ കൂടുതൽ മൊഴികൾ പുറത്ത്. മരിക്കുന്നതെങ്ങനെയെന്ന് അഫാൻ ഫോണിൽ തിരഞ്ഞിരുന്നു.കൂട്ടക്കൊലക്ക് മുൻപ് യൂട്യൂബിൽ മരിക്കുന്നതുമായി ബന്ധപ്പെട്ട വീഡിയോ കണ്ടെന്നാണ് മൊഴി.ദൃഗ്യങ്ങൾ ഉമ്മ ഷെമിയെയും താൻ കാണിച്ചിട്ടുണ്ടായിരുന്നു എന്ന് പൊലീസിനോട് അഫാൻ പറഞ്ഞു.
പ്രതിയുടെ മൊഴിക്ക് പിന്നാലെ വെഞ്ഞാറമൂട് അഭയ കേന്ദ്രത്തിൽ കഴിയുന്ന ഉമ്മ ഷമിയെ വിശദമായി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പൊലീസ്. കൂട്ട ആത്മഹത്യയ്ക്ക് പദ്ധതിയിട്ട് നടപ്പാക്കാതെ വന്നതോടെയാണോ കൂട്ട കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പരിശോധിക്കുക. പ്രതി അഫാൻ്റെയും മാതാവ് ഷെമിയുടെയും ശാസ്ത്ര പരിശോധന റിപ്പോർട്ട് വരുന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ സ്ഥീരീകരണം ഉണ്ടാവും.മൂന്ന് കേസുകളിലും അന്വേഷണംപൂർത്തിയാക്കി വേഗത്തിൽ കുറ്റപത്രം തയ്യാറാക്കി സമർപ്പിക്കനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം.
പ്രതി അഫാനെതിരെ മാതാവിന്റെ നിർണായക മൊഴി നേരത്തെ പുറത്തുവന്നിരുന്നു. ആക്രമിച്ചത് അഫാൻ തന്നെയെന്നാണ് ഉമ്മ ഷെമി മൊഴി നൽകിയത്. അഫാൻ കഴുത്തിൽ ഞെരിച്ചു. 'ഉമ്മ എന്നോട് ക്ഷമിക്കണം' എന്ന് പറഞ്ഞാണ് പിന്നിൽ നിന്ന് ഷാൾ കൊണ്ടു കഴുത്തു ഞെരിച്ചതെന്നാണ് മൊഴി. കിളിമാനൂർ സിഐ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.കട്ടിലിൽ നിന്ന് വീണ് തല തറയിൽ ഇടിച്ചുണ്ടായ മുറിവെന്നാണ് ആദ്യം ഷെമി മൊഴി നൽകിയത്. പിന്നീട് മൊഴി രേഖപ്പെടുത്തിയപ്പോഴാണ് കൂടുതൽ വിവരങ്ങൾ നൽകിയത്.
സഹോദരന്‍ അഫ്സാന്‍, എസ്.എൻ പുരം ചുള്ളാളം സ്വദേശികളായ ഉപ്പയുടെ സഹോദരൻ ലത്തീഫ്, അദ്ദേഹത്തിൻ്റെ ഭാര്യ ഷാഹിദ, ഉപ്പയുടെ ഉമ്മ പാങ്ങോട് സ്വദേശി സല്‍മാ ബീവി, പെണ്‍സുഹൃത്ത് ഫർസാന എന്നിവരെയാണ് അഫാൻ കൊലപ്പെടുത്തിയത്. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി അഫാന്‍ തന്നെ കൊലപാതകം നടത്തിയ കാര്യം പൊലീസിനോട് ഏറ്റു പറയുകയായിരുന്നു.
അതേസമയം, കേസിൽ മൂന്നാംഘട്ട തെളിവെടുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. സഹോദരൻ അഫ്സാൻ്റെയും ഫർസാനയുടെയും കൊലപാതകത്തിൽ പേരുമലയിലെ വീട്ടിൽ അടക്കം എട്ട് ഇടങ്ങളിൽ എത്തിച്ച് പൊലീസ് തെളിവെടുത്തു. നാളെ ഉച്ചയോടെ പ്രതിയെ കോടതിയിൽ ഹാജരാക്കും. മൂന്നാം ഘട്ട തെളിവെടുപ്പിൻ്റെ ഭാഗമായി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ നിന്ന് ആദ്യം പ്രതിയുമായി എത്തിയത് പേരുമലയിലെ പ്രതിയുടെ വീട്ടിലേക്കാണ്. ശേഷം സ്വർണം പണയംവെച്ച ധനകാര്യ സ്ഥാപനത്തിലും എലിവിഷം വാങ്ങിയ കടയിലും പെപ്സി, മുളകുപൊടി, ചുറ്റിക, ബാഗ് എന്നിവ വാങ്ങിയ കടകളിലും പൊലീസ് ഒരിക്കൽ കൂടി പ്രതിയെ എത്തിച്ചു.