വഖഫ് ബോര്‍ഡ് കൊള്ളസംഘമായി, നിയമ ഭേദഗതി ധീരമായ തീരുമാനമെന്നും എ.പി. അബ്ദുള്ളക്കുട്ടി

പ്രധാനമന്ത്രി റിവ്യൂ മീറ്റിംഗിലടക്കം പങ്കെടുക്കും. ദുരിതബാധിതർക്ക് പുനരധിവാസ പദ്ധതി തയ്യാറാക്കേണ്ടത് സംസ്ഥാന സർക്കാരാണ്
എ.പി. അബ്ദുള്ളക്കുട്ടി
എ.പി. അബ്ദുള്ളക്കുട്ടി
Published on

വയനാടിന് പ്രതീക്ഷിച്ചതിലും കൂടുതൽ സഹായം ലഭിക്കുമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി. പ്രധാനമന്ത്രി റിവ്യൂ മീറ്റിംഗിലടക്കം പങ്കെടുക്കും. ദുരിതബാധിതർക്ക് പുനരധിവാസ പദ്ധതി തയ്യാറാക്കേണ്ടത് സംസ്ഥാന സർക്കാരാണ്. എല്ലാ രാഷ്ട്രീയ കക്ഷികളെയും ഒന്നിച്ചിരുത്തി വേണം പദ്ധതി രൂപീകരിക്കാനെന്നും, വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നത് സാങ്കേതികമായ കാര്യം മാത്രമാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

വഖഫ് ബോർഡ് നിയമ ഭേദഗതി ധീരമായ തീരുമാനമാണെന്നും എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. വഖഫ് ബോർഡ് കൊള്ളസംഘമായി മാറിയിരിക്കുകയാണ്. ഇത് തിരുത്താൻ ഉദ്യോഗസ്ഥരുടെ സാന്നിധ്യം വേണം. ദീനിയായ മുസ്ലീംകൾ സ്വാഗതം ചെയ്യും. ഭേദഗതി വരുത്തുന്നതിലൂടെ മുസ്ലീംകള്‍ക്ക് അനുകൂലം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വയനാട് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും വയനാട്ടിലെത്തി. കണ്ണൂർ വിമാനത്താവളത്തിലെത്തിയ മോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചീഫ് സെക്രട്ടറിയും ചേർന്നാണ് സ്വീകരിച്ചത്. ക്യാമ്പിലുള്ളവരെയും ചികിത്സയിൽ ഉള്ളവരെയും പ്രധാനമന്ത്രി ഉടൻ സന്ദർശിക്കും.

ഇതിനു പിന്നാലെ സൈന്യം നിർമിച്ച ബെയിലി പാലവും പ്രധാനമന്ത്രി സന്ദർശിക്കും. മൂന്നു മണിക്കൂറോളം പ്രധാനമന്ത്രി വയനാട്ടിൽ തുടരുമെന്നാണ് ലഭ്യമാകുന്ന വിവരം. 

2000 കോടിയുടെ പുനരധിവാസം വേണമെന്നമെന്നാണ് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടത്. ദുരന്തഭൂമിയിലെ സന്ദർശനത്തിന് ശേഷം പ്രത്യേക പാക്കേജടക്കം പ്രഖ്യാപിക്കുമോയെന്നും കേരളം ഉറ്റുനോക്കുന്നുണ്ട്. സന്ദർശത്തിന് ശേഷം അവലോകന യോഗം ചേർന്നേക്കും. ഈ യോഗത്തിലായിരിക്കും കേരളത്തിൻ്റെ ആവശ്യങ്ങൾ ഔദ്യോഗികമായി ഉന്നയിക്കുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com