ബാലരാമപുരത്ത് കുഞ്ഞിൻ്റെ കൊലപാതകത്തിൽ ട്വിസ്റ്റ്; ജീവനോടെ കിണറ്റിലെറിഞ്ഞെന്ന് അമ്മാവൻ്റെ കുറ്റസമ്മതം, പെങ്ങളെ സഹായിക്കാനെന്ന് മൊഴി!

ദേവേന്ദുവിനെ കൊലപ്പെടുത്താൻ സഹായിച്ചത് കുട്ടിയുടെ അമ്മയാണെന്നും പൊലീസ് സ്ഥിരീകരിച്ചു
ബാലരാമപുരത്ത് കുഞ്ഞിൻ്റെ കൊലപാതകത്തിൽ ട്വിസ്റ്റ്; ജീവനോടെ കിണറ്റിലെറിഞ്ഞെന്ന് അമ്മാവൻ്റെ കുറ്റസമ്മതം, പെങ്ങളെ സഹായിക്കാനെന്ന് മൊഴി!
Published on
Updated on


ബാലരാമപുരത്ത് രണ്ടു വയസുകാരിയായ കുഞ്ഞിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വൻ ട്വിസ്റ്റ്. കുഞ്ഞിനെ ജീവനോടെ കിണറ്റിലിട്ട് കൊലപ്പെടുത്തിയത് കുഞ്ഞിൻ്റെ അമ്മാവൻ ഹരികുമാർ ആണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ദേവേന്ദുവിനെ കൊലപ്പെടുത്താൻ സഹായിച്ചത് കുട്ടിയുടെ അമ്മ ശ്രീതുവാണെന്നും പൊലീസ് സ്ഥിരീകരിച്ചു.

ഒറ്റയ്ക്ക് മാറ്റിയിരുത്തിയുള്ള ചോദ്യം ചെയ്യലിലാണ് യഥാർഥ കൊലപാതകിയിലേക്ക് അന്വേഷണ സംഘമെത്തിയത്. അതേസമയം, കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇതുവരെ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. രണ്ടു വയസുകാരിയായ ദേവേന്ദുവിനെ ജീവനോടെ കിണറ്റിലെറിയുകയായിരുന്നു എന്നാണ് അമ്മാവൻ ഹരികുമാർ പൊലീസിന് നൽകിയ മൊഴി. ഇയാൾ കുറ്റസമ്മതം നടത്തിയെന്നും പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യൽ തുടരുകയാണ്.

ഇന്ന് രാവിലെ മുതൽ തന്നെ ശ്രീതുവിൻ്റെ മൊഴിയിൽ വൈരുധ്യമുണ്ടായിരുന്നു. തനിക്കൊപ്പമാണ് മകൾ ദേവേന്ദു കിടന്നുറങ്ങിയതെന്ന അമ്മയുടെ മൊഴി കേസിലെ നിർണായക വഴിത്തിരിവായി. അമ്മാവനൊപ്പമാണ് കിടന്നുറങ്ങിയതെന്ന മൊഴിയാണ് അച്ഛൻ ശ്രീജിത്ത് പൊലീസിന് നൽകിയത്. അന്വേഷണത്തിനൊടുവിൽ കുട്ടി യഥാർത്ഥത്തിൽ അമ്മാവനൊപ്പമാണ് കിടന്നിരുന്നത് എന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com