സ്കൂളിലെ ക്രിസ്മസ് ആഘോഷം കലക്കിയതിന് പിന്നിൽ ബിജെപി നേതൃത്വം, വർഗീയ ധ്രുവീകരണത്തിലൂടെ വോട്ട് തട്ടാൻ ശ്രമം: സന്ദീപ് വാര്യർ

വീടുകളിലേക്ക് ക്രിസ്മസ് കേക്ക് കൊടുക്കുകയും, അതേ സമയം ക്രൈസ്തവർക്കെതിരായ അക്രമങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നു
സ്കൂളിലെ ക്രിസ്മസ് ആഘോഷം കലക്കിയതിന് പിന്നിൽ ബിജെപി നേതൃത്വം, വർഗീയ ധ്രുവീകരണത്തിലൂടെ വോട്ട് തട്ടാൻ ശ്രമം: സന്ദീപ് വാര്യർ
Published on

പാലക്കാട്‌ നല്ലേപ്പിള്ളിയിൽ സ്കൂളിലെ ക്രിസ്മസ് ആഘോഷം കലക്കിയതിന് പിന്നിൽ ബിജെപി നേതൃത്വമെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. യുവമോർച്ച ജില്ലാ നേതാക്കൾ മുഖേന ബിജെപി സംസ്ഥാന നേതൃത്വം കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു. കേരളത്തിലെ മതസൗഹാർദം തകർക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നു. വീടുകളിലേക്ക് ക്രിസ്മസ് കേക്ക് കൊടുക്കുകയും, അതേ സമയം ക്രൈസ്തവർക്കെതിരായ അക്രമങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നു. വർഗീയ ധ്രുവീകരണം വഴി വോട്ട് തട്ടാൻ ശ്രമിക്കുകയാണെന്നും സന്ദീപ് വാര്യർ ആരോപിച്ചു.

ഹിന്ദു ഭവനങ്ങളിൽ മകര നക്ഷത്രമാണ് തൂക്കേണ്ടതെന്ന ക്യാംപെയിന് നേതൃത്വം നൽകുന്നത് വി. മുരളീധരന്റെ അടുത്ത അനുയായികളെന്നും സന്ദീപ് വാര്യർ ആരോപിച്ചു. പാലക്കാട് നല്ലേപ്പിള്ളിയിൽ നടന്നത് ബിജെപിയുടെ യഥാർഥ മുഖമെന്ന് സന്ദീപ് വാര്യർ.

കേസ് അട്ടിമറിക്കാൻ ശ്രമിച്ച് യുവമോർച്ച നേതാക്കൾ പൊലീസുമായി ബന്ധപ്പെട്ടു. മൂന്ന് പ്രതികളിൽ രണ്ട് പേരും സജീവ ബിജെപി പ്രവർത്തകരാണ്. സി. കൃഷ്ണകുമാറുമായി അടുത്ത ബന്ധമുള്ളവർ. ബിജെപി നേതൃത്വം വിഷയത്തിൽ പ്രതികരിക്കുന്നില്ല. ബിജെപിയുടെ ക്രൈസ്തവ സ്നേഹം അഭിനയമെന്നും സന്ദീപ് വാര്യർ പറഞ്ഞു.

നല്ലേപ്പിള്ളി ഗവൺമെന്റ് യു.പി സ്കൂളിലാണ് സംഘപരിവാർ പ്രവർത്തകർ ഭീഷണിയുമായെത്തിയത്. സ്കൂളിൽ ക്രിസ്തുമസ് ആഘോഷത്തിൻ്റെ ഭാഗമായി വേഷം അണിഞ്ഞ് കരോൾ നടത്തുമ്പോഴാണ് വിശ്വഹിന്ദു പ്രവർത്തകർ പ്രവർത്തകർ എത്തിയത്. ശ്രീകൃഷ്ണ ജയന്തിയാണ് ആഘോഷിക്കേണ്ടതെന്ന് പറഞ്ഞ് വിഎച്ച്‌പി പ്രവർത്തകർ, പ്രധാനാധ്യാപികയേയും അധ്യാപകരേയും അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തു. വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ.അനിൽകുമാർ, ജില്ലാ സംയോജക് വി. സുശാസനൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കെ. വേലായുധൻ എന്നിവരെ സംഭവത്തിൽ ചിറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com