എം.എം. ലോറൻസിന്‍റെ മൃതദേഹം പഠനാവശ്യത്തിന് നൽകരുതെന്ന ഹർജി; ഉത്തരവ് പറയുന്നത് ബുധനാഴ്ചത്തേക്ക് നീട്ടി ഹൈക്കോടതി

കൃത്യമായ ബോധ്യത്തോടെയല്ല സമ്മതപത്രം നൽകിയതെന്ന് മറ്റൊരു മകളായ സുജാതയും ഇന്ന് കോടതിയെ അറിയിച്ചു
എം.എം. ലോറൻസിന്‍റെ മൃതദേഹം പഠനാവശ്യത്തിന് നൽകരുതെന്ന ഹർജി; ഉത്തരവ് പറയുന്നത് ബുധനാഴ്ചത്തേക്ക് നീട്ടി ഹൈക്കോടതി
Published on

അന്തരിച്ച സിപിഎം നേതാവ് എം.എം. ലോറൻസിന്‍റെ മൃതദേഹം പഠനാവശ്യത്തിന് നൽകരുതെന്ന ഹർജിയിൽ ഹൈക്കോടതി അടുത്ത ബുധനാഴ്ച ഉത്തരവ് പറയും. മകൾ ആശാ ലോറൻസ് നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിൽ ഉളളത്. അതുവരെ മൃതദേഹം എറണാകുളം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിക്കാൻ നിർദേശം നൽകി. മൃതദേഹം ക്രൈസ്തവ മതാചാരപ്രകാരം സംസ്കരിക്കണമെന്നാണ് ഹർജിക്കാരിയായ മകളുടെ ആവശ്യം.

ഇക്കാര്യത്തിൽ രേഖാപരമായ സമ്മതപത്രം ലോറൻസ് നൽകിയിരുന്നില്ലെന്നും മറ്റു മക്കളും പാർട്ടിയും ചേർന്നാണ് തീരുമാനമെടുത്തതെന്നുമാണ് ആക്ഷേപം. കൃത്യമായ ബോധ്യത്തോടെയല്ല സമ്മതപത്രം നൽകിയതെന്ന് മറ്റൊരു മകളായ സുജാതയും ഇന്ന് കോടതിയെ അറിയിച്ചു. ജസ്റ്റിസ് വി.ജി. അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുന്നതിനിടെ നാടകീയ രംഗങ്ങളായിരുന്നു അരങ്ങേറിയത്. മകള്‍ ആശ ശവമഞ്ചത്തെ പുണര്‍ന്ന് മൃതദേഹം കൈമാറുന്നത് വിസമ്മതിച്ചു. ആശയെയും മകനേയും ബന്ധുക്കള്‍ ചേര്‍ത്ത് പിടിച്ചുമാറ്റുകയായിരുന്നു. ഇതിന് പിന്നില്‍ ബിജെപിയിലെയും ആര്‍എസ്എസിലെയും ചിലര്‍ ആണെന്നാണ് എം.എം. ലോറന്‍സിന്‍റെ മകന്‍ എം.എല്‍. സജീവ് ആരോപിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com