സിദ്ദീഖിനെതിരെയുള്ള ലൈംഗികാരോപണ കേസ്; മകന്റെ രണ്ട് സുഹൃത്തുകളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി പരാതി

നാഹി, പോൾ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്
സിദ്ദീഖിനെതിരെയുള്ള ലൈംഗികാരോപണ കേസ്; മകന്റെ രണ്ട് സുഹൃത്തുകളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി പരാതി
Published on



സിദ്ദീഖിനെതിരെയുള്ള ലൈംഗികാരോപണ കേസിൽ മകൻ ഷഹീന്റെ രണ്ട് സുഹൃത്തുകളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി പരാതി. നാഹി, പോൾ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തതിന് ശേഷം മക്കളെ കുറിച്ച് വിവരമില്ലെന്നും ആരോപണം. സംഭവത്തിൽ യുവാക്കളുടെ മാതാപിതാക്കൾ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ പരാതി നൽകി.

ലൈംഗികാരോപണ കേസിൽ സിദ്ദീഖിന്റെ ഹർജി സുപ്രീം കോടതി പരിഗണിക്കാനിരിക്കവെയാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്. എറണാകുളത്ത് താമസിക്കുന്ന നാഹി, പോൾ എന്നിവരെ ഇന്ന് പുലർച്ചയോടെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത് എന്നാണ് ആരോപണം. പുലർച്ചെ നാലിനും അഞ്ചിനും ഇടയിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കടവന്ത്ര, മറൈൻ ഡ്രൈവ് എന്നിവിടങ്ങളിൽ നിന്നുള്ള ഇരുവരുടെയും ഫ്ലാറ്റുകളിൽ എത്തിയാണ് പൊലീസ് നടപടി.

ALSO READ: സിദ്ദീഖ് കൊച്ചിയിലുണ്ടെന്ന് ഉറപ്പിച്ച് പ്രത്യേകാന്വേഷണ സംഘം; സുപ്രീം കോടതി വിധി എതിരായാൽ ഉടൻ അറസ്റ്റ്

ഇത് ചൂണ്ടിക്കാട്ടി ആദ്യം മാതാപിതാക്കൾ പൊലീസിനെ സമീപിച്ചെങ്കിലും യുവാക്കളെ കുറിച്ച് വിവരം ലഭിക്കാത്തതിനെത്തുടർന്നാണ് വീണ്ടും പൊലീസിൽ ബന്ധപ്പെട്ടത്. അതേസമയം താൻ നിലവിൽ ഡൽഹിയിൽ ആണെന്നും ഇന്ന് രാവിലെ 11 മണിയോട് കൂടിയാണ് വിവരം അറിഞ്ഞതെന്നും സിദ്ദീഖിന്റെ മകൻ ഷഹീൻ വ്യക്തമാക്കി. രാവിലെ കസ്റ്റഡിയിലെടുത്ത ഇരുവരെയും ഇത്രനേരമായിട്ടും വിട്ടയച്ചിട്ടില്ല. സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ പരാതി നൽകിയിട്ടും യാതൊരു അറിവും ഇല്ലെന്നും ഷഹീൻ പറഞ്ഞു.

പിതാവിനെപ്പറ്റിയുള്ള വിവരങ്ങൾ നൽകിയില്ലെങ്കിൽ സുഹൃത്തുക്കളെ അറസ്റ്റുചെയ്യുമെന്ന രീതിയിലാണ് പൊലീസ് പറഞ്ഞതെന്ന് മറ്റൊരു സുഹൃത്ത് ഫോൺ വിളിച്ചപ്പോൾ പറഞ്ഞതെന്നും ഷഹീൻ വെളിപ്പെടുത്തി. എന്നാൽ സുഹൃത്തുക്കൾ ഏതു സ്റ്റേഷനിലാണെന്ന് തുറന്ന് പറയാൻ സുഹൃത്തിനെ പൊലീസുകാർ സമ്മതിക്കുന്നില്ലെന്നും ഷഹീൻ പറയുന്നു. ഒരു ബ്ലാക്ക് മെയിൽ രീതിയിലൂടെയാണ് ഈ അന്വേഷണം മുന്നോട്ട് പോകുന്നതെന്നും ഷഹീൻ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com