തിരുവോണ നാളിൽ ക്രൂരത; കൊല്ലത്ത് ദളിത് കുടുംബത്തിന് നേരെ ലഹരി സംഘത്തിൻ്റെ അക്രമം; കുട്ടികളടക്കം 11 പേർക്ക് പരിക്കേറ്റു

സ്ത്രീകളടക്കമുള്ളവരാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്
kollam
മർദനമേറ്റ നാഗലക്ഷ്മിയുടെ കുടുംബംSource: News Malayalam 24x7
Published on

കൊല്ലം: തിരുവോണ നാളിൽ ദളിത് കുടുംബത്തിന് നേരെ ലഹരി സംഘത്തിൻ്റെ അക്രമം. ചവറ സ്വദേശിനി നാഗലക്ഷ്മിക്കും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ കുട്ടികളടക്കം 11 പേർക്ക് പരിക്കേറ്റു. സ്ത്രീകളടക്കമുള്ളവരാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്.

തിരുവോണ നാളിലാണ് അതിക്രൂര ആക്രമണം ഉണ്ടായത്. ഓണമായതിനാൽ തന്നെ നാഗലക്ഷ്മിയുടെ കുടുംബത്തിലെ മുഴുവൻ അംഗങ്ങളും വീട്ടിലുണ്ടായിരുന്നു. ഇരുചക്ര വാഹനത്തിൽ പോകുകയായിരുന്ന രണ്ടുപേർ യാതൊരു പ്രകോപനവും കൂടാതെ ഇവരെ അസഭ്യം പറഞ്ഞു. കുടുംബാംഗങ്ങളിലൊരാൾ ഇത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.

kollam
മദ്യലഹരിയിൽ സംഘർഷം: കാര്യവട്ടത്ത് മകനെ പിതാവ് വെട്ടിക്കൊന്നു; പ്രതി ഉണ്ണികൃഷ്ണൻ നായർ കസ്റ്റഡിയിൽ

സ്ത്രീകളുൾപ്പെടെ 25 പേരടങ്ങിയ സംഘം വീട്ടിലേക്ക് കയറി വന്ന് കുട്ടികളെയടക്കം മർദിക്കുകയായിരുന്നു. കുഞ്ഞുങ്ങൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ നാഗലക്ഷ്മിയുടെ കൈവിരൽ ഒടിഞ്ഞിട്ടുണ്ട്. കുടുംബത്തിൻ്റെ നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും ഇവർ കടന്നുകളഞ്ഞു.

നാഗലക്ഷ്മിയുടെ ബന്ധു സുരേഷിന് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രക്തം ഛർദിച്ചതിന് പിന്നാലെ ചവറ ശങ്കരമംഗലം ആശുപത്രിയിലെത്തിച്ച ഇയാളെ കരുനാഗപ്പള്ളി ആശുപത്രിയിലേക്കും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി.

kollam
"കേസെടുത്തത് പൂക്കളമിട്ടതിനല്ല, വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ കർശന നടപടി"; അത്തപൂക്കള വിവാദത്തിൽ വിശദീകരണവുമായി പൊലീസ്

സംഭവത്തിൽ നാഗലക്ഷ്മി ചവറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. കണ്ടാലറിയുന്ന 18 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇതിൽ എട്ടുപേരെ പിടികൂടിയെന്നാണ് ലഭിക്കുന്ന വിവരം. പ്രതികളിൽ ഒരാൾ പൊലീസ് റാങ്ക് ലിസ്റ്റിലുണ്ടെന്നും റിപ്പോർട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com