നൈജീരിയയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ചുണ്ടായ അപകടം; മരണസംഖ്യ 104 ആയി

പരുക്കേറ്റ ബാക്കിയുള്ളവരെ റിങ്കിമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവരിൽ പലരുടേയും നില അതീവ ഗുരുതരമാണ്
നൈജീരിയയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ചുണ്ടായ അപകടം; 
മരണസംഖ്യ 104 ആയി
Published on

നൈജീരിയയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ 104 ആയി. ഇന്ധനം ശേഖരിക്കാൻ ആളുകൾ വാഹനത്തിലേക്ക് പാഞ്ഞുകയറുന്നതിനിടെ ടാങ്കർ മറിഞ്ഞാണ് അപകടമുണ്ടായതെന്നും പൊലീസ് അറിയിച്ചിരുന്നു. ഭൂരിഭാഗം പേരും സംഭവസ്ഥലത്ത് വെച്ചു തന്നെ കൊല്ലപ്പെട്ടിരുന്നു. പരുക്കേറ്റ ബാക്കിയുള്ളവരെ റിങ്കിമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവരിൽ പലരുടേയും നില അതീവ ഗുരുതരമാണ്. ജിഗാവ സംസ്ഥാനത്തെ ടൗറയിലെ എക്‌സ്പ്രസ് വേയിലായിരുന്നു അപകടം നടന്നത്.

അപകടത്തെത്തുടർന്ന് ടാങ്കറിലേക്ക് അടുക്കരുതെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും വർധി ച്ചുവരുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പ്രയാസമായിരുന്നുവെന്ന് പൊലീസ് വക്താവ് ലാവൽ ഷിസു ആദം പറഞ്ഞു. അപകടത്തിൽ പരുക്കേറ്റിട്ടില്ലാത്ത ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് അന്വേഷണം നടത്തി.

നൈജീരിയയിൽ ടാങ്കർ അപകടങ്ങൾ ക്രമാതീതമായി വർധിച്ചുവരികയാണ്. കഴിഞ്ഞ മാസം നൈജീരിയയിൽ ഇന്ധന ടാങ്കർ ട്രക്കുമായി കൂട്ടിയിച്ചുണ്ടായ അപകടത്തിൽ 48 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ട് പുറത്തു വന്നിരുന്നു. ഡ്രൈവർമാരുടെ അനാസ്ഥയും, റോഡുകളുടെ മോശം അവസ്ഥയും, വാഹനങ്ങളുടെ ഗുണനിലവാരമില്ലായ്മയുമാണ് റോഡ് അപകടങ്ങളുടെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 2020ൽ മാത്രം, 1531 പെട്രോൾ ടാങ്ക് അപകടങ്ങൾ ഉണ്ടായതായി നൈജീരിയ ഫെഡറൽ റോഡ് സേഫ്റ്റി കോർപ്പറേഷൻ റിപ്പോർട്ടിൽ പറയുന്നു. അപകടങ്ങളിൽ 535 മരണങ്ങളും, റിപ്പോർട്ട് ചെയ്തിരുന്നു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com