
കർണാടകത്തിലെ കോലാർ ഗോൾഡ് ഫീൽഡിൽ വീണ്ടും സ്വർണ്ണഖനനം തുടങ്ങുവാനുള്ള കേന്ദ്ര സർക്കാർ പദ്ധതിക്ക് അംഗീകാരം നൽകി കർണാടക സർക്കാർ.
കേന്ദ്ര സർക്കാരിന് കീഴിലുള്ള ഭാരത് ഗോൾഡ് മൈൻസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള കെജിഎഫിലെ 13 സ്വർണഖനികളിൽ നിന്ന് പുറത്തെടുത്ത സ്വർണമടങ്ങിയ മൺകൂനകളിൽ നിന്ന് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്വർണ്ണം വേർതിരിക്കാനാണ് കേന്ദ്രസർക്കാർ പദ്ധതി തയ്യാറാക്കിയത്.
ഒരു ടൺ മണ്ണിൽ നിന്നും ഒരു ഗ്രാം സ്വർണം വേർതിരിക്കാമെന്നാണ് കണ്ടെത്തൽ .13 ഖനികളിലായി 33 ദശലക്ഷം മണ്ണുണ്ടെന്നാണ് കണക്ക്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെ ജി എഫിലെ സ്വർണ്ണഖനനം 2001 മാർച്ച് 31 നാണ് ഭാരത് ഗോൾഡ് മൈൻസ് അവസാനിപ്പിച്ചത്.
കെ ജി എഫിൽ ഖനനം ആരംഭിക്കുന്നതോടുകൂടി വലിയൊരു വിഭാഗം ആളുകൾക്ക് തൊഴിൽ ലഭിക്കുമെന്ന് നിയമ മന്ത്രി എച്ച് കെ പാട്ടീൽ പറഞ്ഞു.