അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത്; സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ചും എൻഐഎ അന്വേഷണം

രോഗികളുടെ ഡാറ്റ കേരളത്തിലെ ചില ആശുപത്രികൾ അവയവക്കച്ചവട റാക്കറ്റിന് കൈമാറിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം
അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത്;  സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ചും എൻഐഎ അന്വേഷണം
Published on

അവയവക്കച്ചവടത്തിനായുള്ള മനുഷ്യക്കടത്ത് കേസിൽ എൻഐഎ അന്വേഷണം സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ചും പുരോഗമിക്കുന്നു. രോഗികളുടെ ഡാറ്റ കേരളത്തിലെ ചില ആശുപത്രികൾ അവയവക്കച്ചവട റാക്കറ്റിന് കൈമാറിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. കൊച്ചി എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം ഉള്ളത്.

അതേസമയം, വിദേശത്ത് ഒളിവിൽ കഴിയുന്ന പ്രതി മധു ജയകുമാറിനെ നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും, മനുഷ്യക്കടത്ത് സംബന്ധിച്ച് വിഷമായ അന്വേഷണം നടത്തണമെന്നും കുറ്റപത്രത്തിൽ പറയുന്നു. തൃശൂർ സ്വദേശി സാബിത്ത് നാസർ, പാലാരിവട്ടം സ്വദേശി സജിത്ത് ശ്യാം, വിജയവാഡ സ്വദേശി ബെല്ലം ഗൊണ്ട രാമപ്രസാദ്‌ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതേയമയം, നെടുമ്പാശേരി അവയവക്കടത്തിൽ അന്തർ ദേശീയ ബന്ധങ്ങളുണ്ടെന്ന് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി വ്യക്തമാക്കിയിരുന്നു. കുറ്റകൃത്യത്തിൻ്റെ ഗൗരവം കണക്കിലെടുത്താണ് കേസ് ഏറ്റെടുത്തതെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. മുഖ്യസൂത്രധാരനെന്ന് കരുതപ്പെടുന്ന നാസർ സാബിത്താണ് കേസിൽ ഒന്നാം പ്രതി.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com