വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാർക്കെതിരായ ആക്രമണങ്ങളിൽ മുൻ വർഷത്തേക്കാൾ വർധന; 2023ൽ ആക്രമിക്കപ്പെട്ടത് 86 ഇന്ത്യക്കാർ

ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ആക്രമണത്തിന് ഇരയായത് യുഎസിലാണെന്നാണ് കണക്ക്
വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാർക്കെതിരായ ആക്രമണങ്ങളിൽ മുൻ വർഷത്തേക്കാൾ വർധന; 2023ൽ ആക്രമിക്കപ്പെട്ടത് 86 ഇന്ത്യക്കാർ
Published on

ഈ വർഷം 86 ഇന്ത്യക്കാർ വിവിധ രാജ്യങ്ങളിലായി കൊല്ലപ്പെടുകയോ ആക്രമണത്തിന് ഇരയാകുകയോ ചെയ്തതായി വിദേശകാര്യ മന്ത്രാലയത്തിൻ്റെ കണക്ക്. ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ആക്രമണത്തിന് ഇരയായത് യുഎസിലാണെന്നാണ് കണക്ക്.

വിദേശ രാജ്യങ്ങളിൽ ആക്രമിക്കപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം വർഷം തോറും വർധിക്കുകയാണ്. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് ആണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. 2021ൽ ആക്രമണത്തിനിരയായ ഇന്ത്യക്കാരുടെ എണ്ണം 29 ആയിരുന്നു. ഇത് 2022ൽ 57 ആയും, 2023ൽ 86 ആയും വർധിച്ചു. ഇന്ത്യക്കാർക്കെതിരെ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടന്നത് യുഎസിലാണ്. കേന്ദ്രത്തിൻ്റെ കണക്ക് പ്രകാരം ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്ത 86 ഇന്ത്യക്കാരിൽ 12 എണ്ണം യുഎസിലാണ്. കാനഡ, യുകെ, സൗദി അറേബ്യ എന്നിവിടങ്ങളിൽ പത്ത് സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2023ൽ രണ്ട് ലക്ഷത്തിലധികം ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചതായും കേന്ദ്രം വ്യക്തമാക്കി.

വിദേശത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഇന്ത്യൻ ഗവൺമെൻ്റിൻ്റെ മുൻഗണനകളിൽ ഒന്നാണെന്നും, അനിഷ്ട സംഭവങ്ങളിൽ കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കാറുണ്ടെന്നും കീർത്തി വർധൻ സിംഗ് പറഞ്ഞു. ഉന്നത തലങ്ങളിൽ ഉൾപ്പെടെ ബന്ധപ്പെട്ട രാജ്യങ്ങളിലെ സർക്കാർ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചകളിൽ ഈ വിഷയങ്ങൾ ഉന്നയിക്കുന്നുണ്ട്. ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ എല്ലാ കോൺസുലാർ സഹായങ്ങളും നൽകുന്നതിനായി ഹെൽപ്പ് ലൈൻ സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com