രക്ഷകരായി ഹാർദിക്കും ദുബെയും; ഇംഗ്ലണ്ടിന് 182 റൺസ് വിജയലക്ഷ്യം

രക്ഷകരായി ഹാർദിക്കും ദുബെയും; ഇംഗ്ലണ്ടിന് 182 റൺസ് വിജയലക്ഷ്യം
Published on

നാലാം ടി20 മത്സരത്തിൽ ഇംഗ്ലണ്ടിന് 182 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യൻ ബാറ്റിങ് നിര. പൂനെയിൽ ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ആദ്യം ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. എംസിഎ സ്റ്റേഡിയത്തിൽ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. വാഷിംഗ്‌ടൺ സുന്ദറിന് പകരം ശിവം ദുബെയും മുഹമ്മദ് ഷമിക്ക് പകരം അർഷ്‌ദീപ് സിംഗും കളിക്കുന്നുണ്ട്.

ടീം സെലക്ഷൻ ശരിവെച്ചു ശിവം ദുബെയും (53) ഹാർദിക് പാണ്ഡ്യയും (53) ടീമിനെ വൻ തകർച്ചയിൽ നിന്ന് കരകയറ്റി. തുടക്കത്തിൽ 12/3 എന്ന നിലയിൽ ഇന്ത്യ തകർന്നിരുന്നു. രണ്ടാം ഓവറിൽ മൂന്ന് നിർണായക വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. സഞ്ജു സാംസൺ (1), തിലക് വർമ (0), സൂര്യകുമാർ (0) എന്നിവരെ പാകിസ്ഥാൻ വംശജനായ സാഖിബ് മഹ്മൂദാണ് പുറത്താക്കിയത്. ജാമി ഓവർട്ടൺ രണ്ട് വിക്കറ്റും വീഴ്ത്തി.

നാലാം വിക്കറ്റിൽ റിങ്കു സിങ്ങും (30) അഭിഷേക് ശർമയും (29) ചേർന്ന് ഇന്ത്യയെ തകർച്ചയിൽ നിന്ന് കരകയറ്റിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണത് ഇംഗ്ലണ്ടിന് മത്സരത്തിൽ മേധാവിത്തം സമ്മാനിച്ചു. എന്നാൽ ആറാം വിക്കറ്റിൽ ഒത്തുചേർന്ന ശിവം ദുബെയും ഹാർദിക് പാണ്ഡ്യയും ചേർന്ന് ഇന്ത്യൻ സ്കോർ 180 കടത്തി.  



ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് പരമ്പര നേടാനാകും. അവസാന മത്സരത്തിൽ ഇന്ത്യയെ ഓൾറൗണ്ട് മികവിൽ തോൽപ്പിച്ച് ഇംഗ്ലണ്ട് പരമ്പരയിലേക്ക് ശക്തമായി തിരിച്ചെത്തിയിരുന്നു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com